ടേബിളിനരികെ മെഡൽ!
Mail This Article
ബർമിങ്ങാം ∙ കോമൺവെൽത്ത് ഗെയിംസ് ടേബിൾ ടെന്നിസിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷകൾ സജീവമാക്കി പുരുഷ ടീം സെമിയിൽ. ടീം ഇനത്തിൽ ബംഗ്ലദേശിനെ തോൽപിച്ചാണ് (3–0) നിലവിലെ ചാംപ്യൻമാരായ ഇന്ത്യ സെമിയുറപ്പിച്ചത്. സിംഗിൾസിൽ ശരത് കമാലും ജി.സത്യനും ഡബിൾസിൽ ഹർമീത് ദേശായി–സത്യൻ സഖ്യവും അനായാസ വിജയം നേടി. ഇന്നു സെമിയിൽ നൈജീരിയയാണ് എതിരാളികൾ.
ബോക്സിങ്ങിൽ ലോക ചാംപ്യൻ നിഖാത് സരീനും ഒളിംപിക്സ് വെങ്കല മെഡൽ ജേതാവ് ലവ്‍ലിന ബോർഗോഹെയ്നും ക്വാർട്ടറിലെത്തി. പുരുഷൻമാരിൽ ശിവ ഥാപ്പ പ്രീക്വാർട്ടറിൽ പുറത്തായി. ബാഡ്മിന്റൻ മിക്സ്ഡ‍് ടീം ഇനത്തിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയയെ തോൽപിച്ച ഇന്ത്യ ഗ്രൂപ്പ് ചാംപ്യൻമാരായി ക്വാർട്ടറിലെത്തി. നീന്തലിൽ പുരുഷൻമാരുടെ 50 മീറ്റർ ബാക്സ്ട്രോക്കിൽ ശ്രീഹരി നടരാജൻ ഫൈനലിലെത്തി.
ഹോക്കിയിൽ വൻജയം
പുരുഷ ഹോക്കിയിലെ പൂൾ ബി മത്സരത്തിൽ ഇന്ത്യ 11–0ന് ഘാനയെ തകർത്തു. ഹാട്രിക് നേടിയ വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് (11, 35, 53 മിനിറ്റുകൾ) ഇരട്ട ഗോൾ നേടിയ ജുഗ്‌രാജ് സിങ് (22, 43 മിനിറ്റുകൾ) എന്നിവർ ഇന്ത്യയ്ക്കു വേണ്ടി തിളങ്ങി.
English Summary: Commonwealth games 2022, Table tennis