ADVERTISEMENT

കഠോപനിഷത്തിൽ മനുഷ്യശരീരത്തെ രഥം എന്നാണു വിശേഷിപ്പിക്കുന്നത്. വേദയുഗത്തിൽ യാഗമണ്ഡപങ്ങൾ രഥത്തിന്റെ ആകൃതിയിലാണ് സ്ഥാപിച്ചിരുന്നതെന്ന് തൈത്തിരീയ സംഹിതയിൽ വിശദീകരിച്ചിട്ടുണ്ട്. തമിഴ് പാരമ്പര്യമനുസരിച്ച് ക്ഷേത്രങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് രഥങ്ങൾ. മായാവരത്തുനിന്നു കുടിയേറിയവരെന്നു വിശ്വസിക്കുന്ന കൽപാത്തിക്കും രഥം ഒഴിച്ചുകൂടാനാകാത്ത ഘടകം തന്നെ. രഥചക്രങ്ങളുടെ അച്ചുനീളത്തിൽ ചുറ്റിത്തിരിയുന്ന ദേവഭൂമിയാണിന്ന് കൽപാത്തി. പ്രദക്ഷിണ വഴികളിലെല്ലാം പുണ്യം പകർന്ന് ദേവരഥങ്ങൾ ഒഴുകുന്ന അഗ്രഹാരങ്ങളിൽ വീട്ടുകാരും വിരുന്നുകാരും നിറഞ്ഞിരിക്കുന്നു. വീണ്ടുമൊരു രഥോത്സവ കാലം. ഉൽസവം കൊടിയേറിയാൽ എവിടെയാണെങ്കിലും എത്തണമെന്നാണ് കൽപാത്തിക്കാരുടെ വിശ്വാസം. ഉൽസവം കഴിയും വരെ തിരിച്ചു പോകാനും പാടില്ലത്രെ. ‘‘വാങ്കോ..ഉള്ള വാങ്കോ..’’ രുചി പാറുന്ന ഫിൽട്ടർ കോഫിയുമായി അഗ്രഹാരങ്ങൾ വിളിക്കുമ്പോൾ കയറാതെ പോകുന്നതെങ്ങനെ?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT