Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയൻ എന്ന 'വലിയച്ഛന്റെ' ഓര്‍മകളുമായി ഉമാ നായർ

Uma Nair നൃത്തത്തെ പ്രണയിച്ച് അഭിനയ മേഖലയിലേക്ക് എത്തിപ്പെട്ട ആ നടിമാർ സുചിത്ര നായരും ഉമാ നായരും ആണ്...

കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട രണ്ടുതാരങ്ങളാണ് ഇത്തവണത്തെ ഒന്നും ഒന്നും മൂന്ന് പരിപാടിയിൽ അതിഥികളായി എത്തിയത്. നൃത്തത്തെ പ്രണയിച്ച് അഭിനയ മേഖലയിലേക്ക് എത്തിപ്പെട്ട ആ നടിമാർ സുചിത്ര നായരും ഉമാ നായരും ആണ്. വില്ലത്തി വേഷത്തിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത സുചിത്രയ്ക്ക് ഇനിയൊരു പാവം ക്യാരക്ടർ കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുകയാണ്. സിനിമാ നടിമാര്‍ക്കൊപ്പം ആരാധകരാണ് താരത്തിനുള്ളത്. ‌

സീരിയലിൽ വില്ലത്തി വേഷമാണെങ്കിലും പലർക്കും അടുത്തു കാണുമ്പോൾ സ്നേഹമാണെന്നു പറയുന്നു സുചിത്ര. അടുത്തിടെ ഒരു ഷൂട്ടിങ്ങിനിടെയുണ്ടായ രസകരമായ സംഭവവും സുചിത്ര പങ്കുവച്ചു. മുമ്പ് ഒത്തിരിതവണ ദേവിയായി വേഷമിട്ടതുകൊണ്ട് അടുത്തിടെ ഒഒരു ഷൂട്ടിങ്ങിനിടയിൽ ഒരാൾ അടുത്തുവന്ന് പാർവതീ ദേവിയല്ലേ എന്നു ചോദിച്ചു. ആളുകളെ തന്റെ ദേവീകഥാപാത്രങ്ങൾ അത്രയേറെ സ്വാധീനിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുകയായിരുന്നു സുചിത്ര.

ബാലതാരമായി അഭിനയ മേഖലയിലേക്കെത്തിയ ഉമാ നായർ കഴിഞ്ഞ 27 വർഷമായി ഫീൽഡിൽ സജീവമായുണ്ട്. തമിഴ് സിനിമയിലൂടെയായിരുന്നു ഉമയുടെ ഈ രംഗത്തേക്കുള്ള അരങ്ങേറ്റം. മലയാളികളുടെ മനസ്സുകളിൽ ചിരഞ്ജീവിയായി വാഴുന്ന നടൻ ജയനെക്കുറിച്ചുള്ള ഓർമകളും ഉമാ നായർ പങ്കുവച്ചു. അച്ഛന്റെ ജ്യേഷ്ഠ സ്ഥാനത്തുള്ള ജയൻ തനിക്ക് വലിയച്ഛനാണ്.

ഉമയുടെ അച്ഛന്റെ അമ്മയും ജയന്റെ അമ്മയും ജ്യേഷ്ഠത്തിയും അനുജത്തിയുമാണ്. നേവി ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. വലിയച്ഛൻ ഇപ്പോഴും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കാറുണ്ടെന്നും ഉമ പറഞ്ഞു.‌

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

related stories