ADVERTISEMENT

ബോളിവുഡ് സംവിധായകൻ കരൺ ജോഹറിനെ തന്റെ മാർഗദർശി എന്ന് ആലിയ പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്. സ്വഭാവത്തിലുള്ള സാമ്യവും തന്നെ മനസ്സിലാക്കാനുള്ള കഴിവും കരണിന് ഉണ്ടെന്നാണ് ആലിയ പറയുന്നത്. ഒരു സഹോദരനെപ്പോലെ കരൺ തനിക്കു പ്രിയപ്പെട്ടവനാണെന്നും ആലിയ വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും ഇരുവരുടെ ഒത്തൊരുമയ്ക്ക് ആകാശ് അംബാനിയുടെ വിവാഹവേദി സാക്ഷിയായി.

വിവാഹദിനത്തിൽ ആലിയയും കരണും ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് എത്തിയത്. ആലിയ ഒരു മഞ്ഞ ലഹങ്ക. ഇതേ നിറത്തിൽ തന്നെ കുർത്ത ധരിച്ച് കരൺ. വെറും സാമ്യതയല്ല, ഒരേ നിറം തന്നെ. സൂക്ഷിച്ചു നോക്കിയപ്പോള്‍ മറ്റൊരു സംശയം കൂടി, ഇവരുടെ തുണിയും ഒന്നു തന്നെയല്ലേ എന്ന്. രണ്ടു പേരുടെയും ഡിസൈനർ സബ്യസാചി ആണെന്ന് അറിഞ്ഞതോടെ സംശയം ബലപ്പെടുകയും ചെയ്തു. അതോടെ ഇവരുടെ ചിത്രങ്ങൾക്കു താഴെ കമന്റുകൾ നിറഞ്ഞു. 

‘ആലിയയുടെ ബാക്കി വന്ന തുണിയാണോ കരൺ കുർത്തയ്ക്കു വേണ്ടി ഉപയോഗിച്ചത്. ബാക്കി വന്ന തുണി കൊണ്ട് ലഹങ്ക ഡിസൈൻ ചെയ്ത് ആലിയയെ സബ്യസാചി പറ്റിച്ചേ. എന്നാലും കരൺ ഒരിക്കലും ഇങ്ങനെ ചെയ്യുമെന്നു വിചാരിച്ചില്ല. പാവം രൺബീറിന് ഈ മഞ്ഞ കുർത്ത കൊടുക്കാമായിരുന്നു. രണ്ടുപേരും ഒന്നിച്ചു നിന്നാൽ കണ്ണു മഞ്ഞളിക്കും’ എന്നിങ്ങനെ രസകരമായ കമന്റുകളുമായി ആരാധകർ ട്രോളാൻ മത്സരിച്ചു.

വസ്ത്രത്തിലെ സാമ്യം സമൂഹമാധ്യമങ്ങളില്‍ ചർച്ചയായപ്പോൾ രസകരമായ മറുപടിയുമായി കരൺ രംഗത്തെത്തുകയും ചെയ്തു. ആരാധകർ സംശയിച്ചതുപോലെ തുണി ഒന്നു തന്നെയാണെന്നു കരൺ വ്യക്തമാക്കി. ‘ഒരേ തുണിയിൽ നിന്നു മുറിച്ചെടുത്തത്’ എന്നഴുതി ഇരുവരും ഒന്നിച്ചു നിൽക്കുന്ന ചിത്രം കരൺ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി. സബ്യസാചിയെ ടാഗും ചെയ്തു.

ആകാശിന്റെ വിവാഹത്തിനെത്തിയ താരസുന്ദരിമാരിൽ ആലിയയുടെ  ലഹങ്ക വ്യത്യസ്തമായിരുന്നു എന്നു ഫാഷനിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. മഞ്ഞ ലഹങ്കയിൽ ആലിയ അതിസുന്ദരിയായിരുന്നു. വിവാഹദിനത്തിൽ ഏറെ ആവേശത്തോടെ  മുന്നിൽ തന്നെയുണ്ടായിരുന്നു കരൺ ജോഹർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com