ADVERTISEMENT

ബോളിവുഡിന് ജാൻവി കപൂർ എന്നാൽ പ്രതീക്ഷകളാണ്. അന്തരിച്ച നടി ശ്രീദേവിയുടെ മകൾ എന്നതാണ് ഇതിനു കാരണം. എന്നാൽ പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രം ധടക്കിൽ തരക്കേടില്ലാത്ത പ്രകടനം മാത്രമാണ് ജാൻവി കാഴ്ചവെച്ചതെന്നാണ് നിരൂപകരുടെ അഭിപ്രായം. 

എന്നാൽ ഫാഷന്‍ ലോകത്ത് ജാൻവി സൂപ്പർ താരമാണ്. പാർട്ടികൾ, അവാർഡ് നിശകൾ, ജിം, ഷോപ്പിങ് എന്നിങ്ങനെ എവിടെ പ്രത്യക്ഷപ്പെട്ടാലും ജാൻവിയുടെ ഫാഷൻ സെൻസ് കയ്യടി നേടും. മോഡേണായാലും എത്‌നിക്കായാലും ജാൻവി മാജിക് ഉറപ്പ്.

പ്രമുഖ വസ്ത്രനിർമാതാക്കളായ ആൾസുസറിന്റെ കറുപ്പും ബ്രൗണും നിറങ്ങളിലുള്ള ഔട്ട്ഫിറ്റിൽ ബോഹോചിക് ലുക്കിലായിരുന്നു ജാൻവിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്. ആദ്യമായി പരീക്ഷിച്ച ഈ സ്റ്റൈലിലും ജാൻവി തിളങ്ങി.

ഹാൾട്ടർ നെക്കുള്ള ബിക്കിനി ടോപ്. ഇതോടൊപ്പം ലെതർ കവർ അപ്പും ഹൈ സ്ലിറ്റുള്ള കറുപ്പ് സ്കർട്ട്. അലസമായി അഴിച്ചിട്ട മുടിയും ഗോൾഡൻ കമ്മലും ‌ലുക്കിന് പൂർണത നൽകി. ചുണ്ടുകളില്‍ പിങ്കും കണ്ണിനു മുകളിൽ ഗോൾഡന്‍ ഷെയ്ഡും നൽകി. ജാന്‍വിയുടെ ഹോട്ട് ചിക് ലുക്കിന് മികച്ച സ്വീകരണം ലഭിച്ചു.

അടുത്തിടെ ചെറിയ വിവാദത്തിനും ജാൻവിയുടെ വസ്ത്രധാരണം കാരണമായി. ജാൻവി ധരിക്കുന്ന ഷോർട്സ് തീരെ ചെറുതാണെന്ന ബോളിവുഡ് താരം കത്രീന കയ്ഫിന്റെ പ്രസ്താവനയാണ് വിവാദമായത്. ജിമ്മിൽ അത്തരം ഷോട്സിട്ട് ജാൻവി വരാറുണ്ടെന്നും ചിലപ്പോള്‍ അവളെക്കുറിച്ചോർത്ത് തനിക്ക് ആശങ്ക തോന്നാറുമുണ്ടെന്നും ഒരു അഭിമുഖത്തിൽ കത്രീന പറഞ്ഞു. 

ജാൻവി സാധാരണ വസ്ത്രങ്ങള്‍ ധരിക്കുകയും അതിലും തിളങ്ങാറുണ്ടെന്നും ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ സഹിതം പോസ്റ്റു ചെയ്ത് നടിയും ബന്ധുവുമായി സോനം കപൂർ കത്രീനയ്ക്ക് മറുപടിയും നൽകി. ജാൻവിയുടെ കാര്യത്തിൽ വേവലാതിപ്പെടാതെ സ്വന്തം വസ്ത്രധാരണം ശ്രദ്ധിക്കാൻ കത്രീനയ്ക്ക് ജാൻവി ആരാധകരുടെ ഉപദേശവും നൽകി.

janvi-katrina

ഇതിനു പിന്നാലെ ജാൻവി ഹോട്ട് ലുക്കിൽ ഫോട്ടോഷൂട്ടുമായി എത്തുമ്പോൾ കത്രീനയ്ക്കുള്ള മറുപടിയാണോ എന്നും ആരാധകർക്ക് സംശയമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com