ADVERTISEMENT

കാലമെത്ര കടന്നാലും മായാത്ത മങ്ങാത്ത സൗന്ദര്യം. പറഞ്ഞു വന്നത് ഏതെങ്കിലും പെയിന്റിന്റെ പരസ്യ വാചകമല്ല. ഇന്ത്യന്‍ താരസുന്ദരി ഐശ്വര്യ റായ് ബച്ചനെ കുറിച്ചാണ്. 

ഐശ്വര്യയുടെ സൗന്ദര്യത്തെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ പലര്‍ക്കും വാക്കുകള്‍ കൂടി തികയാറില്ല. സംവിധായകര്‍ക്കാകട്ടെ, സഹതാരങ്ങള്‍ക്കാകട്ടെ, ആരാധകര്‍ക്കാകട്ടെ സൗന്ദര്യത്തിന്റെ പര്യായം അന്നും ഇന്നുമെല്ലാം ഐശ്വര്യ തന്നെ. ഈ മുന്‍ ലോകസുന്ദരിയുടെ ഓരോ ചിത്രവും വലിയ കരഘോഷത്തോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ സ്വീകരിക്കുന്നത്. അത്തരത്തിലൊരു ചിത്രമാണ് കഴിഞ്ഞ ദിവസം ഐശ്വര്യയുടെ കാലാതീതമായ സൗന്ദര്യത്തെ അടിവരയിട്ടത്. 

26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പകര്‍ത്തിയ ഐശ്വര്യയുടെ ഒരു ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വച്ചത് പ്രശസ്ത ഫോട്ടോഗ്രാഫര്‍ ഫറോക് ചോതിയ ആണ്. 1993ലെ ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഹിറ്റായി. ഐശ്വര്യയുടെ അഭൗമ സൗന്ദര്യത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് നിരവധി പേര്‍ ഇന്‍സ്റ്റാഗ്രാമില്‍ കമന്റിട്ടു. ''ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ തന്നെ'' എന്ന് ഡിസൈനര്‍ വെന്‍ഡല്‍ റോഡ്രിക്‌സ് കമന്റിട്ടു. 

കറുത്ത ജംപ്‌സ്യൂട്ടും ചോക്കറും ധരിച്ച് ക്യാമറയിലേക്ക് നോക്കാതെ ഇരിക്കുന്ന ഐശ്വര്യയുടെ ഈ ക്ലാസിക് ചിത്രത്തിന് കമന്റുമായി നിരവധി പേരെത്തി. അടുത്തിടെ മകള്‍ ആരാധ്യ ബച്ചനൊപ്പം വീട്ടില്‍ ക്രിസ്മസ് ആഘോഷത്തിനിടെ എടുത്ത ഒരു ചിത്രം ഐശ്വര്യ സാമൂഹിക മാധ്യമങ്ങളില്‍ പങ്ക് വച്ചിരുന്നു. വന്‍ സ്വീകരണമാണ് ആരാധകരില്‍ നിന്ന് ചിത്രത്തിന് ലഭിച്ചത്. 

അതുല്‍ മഞ്ജരേക്കറുടെ ഫനേ ഖാനിലാണ് ഐശ്വര്യ റായ് ബച്ചന്‍ ഏറ്റവും അവസാനമായി അഭിനയിച്ചത്. ഭര്‍ത്താവ് അഭിഷേക് ബച്ചനോടൊപ്പം സര്‍വേഷ് മേവാര സംവിധാനം ചെയ്യുന്ന ഗുലാബ് ജാമുനിലും പ്രത്യക്ഷപ്പെടാനൊരുങ്ങുകയാണ് ഈ ബോളിവുഡ് സുന്ദരി. കല്‍കി കൃഷ്ണമൂര്‍ത്തിയുടെ തമിഴ് നോവലിനെ അടിസ്ഥാനമാക്കി മണി രത്‌നം ഒരുക്കുന്ന പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തിനു വേണ്ടിയും ഐശ്വര്യ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. 

English Summary : Aishwarya Rai throwback picture trending in Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com