Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാനഭംഗങ്ങൾക്ക് ഉത്തരവാദി സണ്ണി ലിയോണോ?

Sunny Leone

കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ തട്ടിയേക്കാം എന്ന് പറഞ്ഞപോലെ ആയിപോയല്ലോ നേതാവേ ഇത്. രാജ്യത്തു വർധിക്കുന്ന മാനഭംഗക്കേസുകൾക്കെല്ലാം ഉത്തരവാദി ബോളിവുഡ് നടിയും മുൻനീലചിത്ര നായികയുമായ സണ്ണി ലിയോൺ മാത്രമാണെന്ന് പറഞ്ഞിരിക്കുന്നത് സിപിഐ നേതാവ് അതുൽ കുമാർ അൻജാൻ ആണ്. കക്ഷി അഭിനയിച്ച പരസ്യങ്ങളാണ് പീഡനങ്ങൾ വർധിപ്പിക്കാൻ കാരണമത്രേ! ലിയോൺ അഭിനയിച്ച ഗർഭനിരോധന ഉറകളുടെ പരസ്യങ്ങൾ രാജ്യത്ത് പീഡനങ്ങളെ പ്രോൽസാഹിപ്പിക്കുന്നുവെന്നാണ് നേതാവിന്റെ വാദം. തന്റെ ജീവിതത്തിൽ ഒരിക്കൽ പോലും അശ്ലീല ചിത്രങ്ങൾ കണ്ടിരുന്നില്ല. ഒരിക്കൽ അതു കാണാൻ ഇടയായി. രണ്ടു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും താൻ ഛർദ്ദിച്ചു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

ഇവിടെ സണ്ണി ലിയോൺ എന്നു പേരുള്ള ഒരു സ്ത്രീയുണ്ട്. അവർ ഒരുപാട് അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അവർ അഭിനയിച്ച ഒരു പരസ്യമുണ്ട്. അതൊരു ഗർഭനിരോധന ഉറയുടെ പരസ്യമാണ്. ഇതു ടെലിവിഷനിലും പത്രങ്ങളിലും പരസ്യം ചെയ്യുന്നുമുണ്ട്. ഇതു മാനഭംഗക്കേസുകൾ വർധിപ്പിക്കും - ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലയിലെ പൊതുജന റാലിയിൽ സംസാരിക്കവെയായിരുന്നു നേതാവിന്റെ വിവാദ പ്രസ്താവന.

നാലുപേര്‍ ചേര്‍ന്ന് ഒരു പെൺകുട്ടിയെ മാനഭംഗപ്പെടുത്തുകയെന്നത് പ്രായോഗികമല്ലെന്ന സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് അടുത്തിടെ നടത്തിയ പ്രസ്താവ സൃഷ്ടിച്ച കോളിളക്കങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ബലാത്സംഗവുമായി ബന്ധപ്പെട്ട് നിരവധി കളളപരാതികള്‍ വരാറുണ്ട്. ഒരാളാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെങ്കിലും അത് നാലുപേരായാണ് ചിത്രീകരിക്കപ്പെടുന്നതെന്നുമായിരുന്നു മുലായം പറ‍ഞ്ഞത്.

related stories
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.