ADVERTISEMENT

മികച്ച വൈദഗ്ധ്യം ആവശ്യമുള്ള മേഖലയാണ് ഹെയർ ട്രാൻസ്പ്ലാന്റിങ്. വളരെ ശ്രദ്ധയോടും കരുതലോടും കൂടിയാവണം ഈ ശസ്ത്രക്രിയ ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ സർജറി ചെയ്യുന്ന ഡോക്ടറുടെ യോഗ്യതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാൽ ഹെയർ ട്രാൻസ്പ്ലാന്റ് സർജറിക്ക് വിധേയരാകുന്ന പലരും ഇക്കാര്യം വേണ്ടത്ര ശ്രദ്ധിക്കാറില്ല. മതിയായ യോഗ്യതയില്ലാത്തവര്‍ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യുന്നത് വലിയ അപകടത്തിലാകും കലാശിക്കുക. 

ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യാൻ തീരുമാനിച്ചാൽ സർജറി ചെയ്യുന്ന ഡോക്ടർക്ക് മതിയായ യോഗ്യതയും പരിശീലനവും ഉണ്ടെന്ന് ഉറപ്പ് വരുത്തണം. അംഗീകൃതവും പ്രസിദ്ധവുമായ സ്ഥാപനങ്ങളെ ഹെയർ ട്രാൻസ്പ്ലാന്റിന് തിരഞ്ഞെടുക്കുന്നതാണ് ഉചിതം. കുറച്ചു വർഷങ്ങൾക്കു മുമ്പ് ഹെയർ ട്രാൻസ്‌പ്ലാന്റ് സർജറി ചെയ്തിരുന്നത് ആശുപത്രികളിൽ ആയിരുന്നു. സാങ്കേതിക വിദ്യ മെച്ചപ്പെട്ടതോടെ ക്ലിനിക്കുകളിൽ ചെയ്യാവുന്ന വിധത്തിൽ ഹെയർ ട്രാൻസ്പ്ലാന്റ് സർജറികള്‍ മാറി. എങ്കിലും എല്ലാവിധ സൗകര്യങ്ങളും സുരക്ഷാ മാനദണ്ഡങ്ങള്‍ ക്ലിനിക്കിൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. 

ശസ്ത്രക്രിയ ഉപകരണങ്ങൾ അതീവ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടവയാണ്. മതിയായ പരിശീലനവും വൈദഗ്ധ്യവും ഇല്ലാത്ത ഒരാളാണ് ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ അപകടസാധ്യതയുണ്ടാകുന്നു. തലയിൽ പാടുകൾ ഉണ്ടാകാനും വൈരൂപ്യം സംഭവിക്കാനും സാധ്യതയുണ്ട്. അതിനാൽ ഡോക്ടർമാരുടെ യോഗ്യത, പരിചയസമ്പത്ത്, സര്‍ട്ടിഫിക്കേഷൻ മുതലായ കാര്യങ്ങൾ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യുന്നതിന് മുമ്പ് ഉറപ്പു വരുത്തുക.

50 വർഷമായി ഹെയർട്രാൻസ്പ്ലാന്റിങ് രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഡിഎച്ച്ഐ. ആഴത്തിലുള്ള ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തിയാണ് ഡിഎച്ച്ഐ ഈ രംഗത്ത് ശക്തമായ സാന്നിധ്യമായി മാറിയത്. ഇവിടെ സർജറി ചെയ്യുന്ന ഡോക്ടർമാർ ഡെര്‍മറ്റോളജിയിൽ എംബിബിഎസ്/എംഡി കഴിഞ്ഞ് ലണ്ടൻ ഹെയർ റെസ്റ്റൊറേഷൻ അക്കാഡമിയിൽ നിന്ന് DHI മാസ്റ്റർ എംഡി സർട്ടിഫിക്കേഷൻ ലഭിച്ചവരാണ്. അതുകൊണ്ടു തന്നെ ഉന്നത നിലവാരം ഉറപ്പു വരുത്താൻ ഡിഎച്ച്ഐക്ക് സാധിക്കുന്നു.

ഡി‌എച്ച്‌ഐ ഡോക്ടറുമായി ഓൺ‌ലൈൻ കൺസൾട്ടേഷൻ ബുക്ക് ചെയ്യുന്നതിന് www.dhiindia.com സന്ദർശിക്കുക. അല്ലെങ്കിൽ ടോൾ ഫ്രീ നമ്പർ 1800 103 9300 ൽ വിളിക്കൂ, ഓൺലൈൻ കൺസൾട്ടേഷൻ ബുക്കിങ്ങിൽ 50% കിഴിവ് നേടൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com