Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു 'ബോണ്ട' സമ്മാനിച്ച പ്രണയം

Ajina അജിന

ബോണ്ടയിൽ നിന്നും ഉടലെടുത്ത പ്രണയമോ എന്നു ചിന്തിക്കുന്നവരുണ്ടാകും. സംഗതി സത്യമാണ്. മഴവിൽ മനോരമയിലെ ഉടൻ പണം പരിപാടിയിൽ പങ്കെടുക്കാനെത്തിയ കൊല്ലം സ്വദേശിയായ അജിനയ്ക്കാണ് വ്യത്യസ്തമായ ഈ പ്രണയകഥ പറയാനുള്ളത്. പ്രണയമുണ്ടോ എന്ന അവതാരകരുടെ ചോദ്യത്തിന് ചങ്കൂറ്റത്തോടെ തന്റെ പ്രണയത്തെക്കുറിച്ചു തുറന്നു പറയവേയാണ് രസകരമായ ബോണ്ട ഓർമയും പങ്കുവച്ചത്.

താൻ പ്രണയിക്കുന്നയാളെക്കുറിച്ചുള്ള സങ്കൽപങ്ങളാണ് അജിന ആദ്യം പങ്കുവച്ചത്. നല്ല പോലെ നോക്കുന്നവനാകണം, നല്ല ചങ്കൂറ്റമുണ്ടാകണം, ബുള്ളറ്റ് ഓടിക്കണം എന്നൊക്കെയായിരുന്നു ഏതൊരു കാമുകിമാരെപ്പോലെയും അജിനയുടെ മറുപടി. അവതാരകർ മാത്തുക്കുട്ടിയും കലേഷും വീണ്ടും േചാദിച്ചപ്പോൾ പേരു പറഞ്ഞില്ലെങ്കിലും പത്താം ക്ലാസ് മുതൽ മനസ്സിലൊളിപ്പിച്ച പ്രണയകാലത്തെക്കുറിച്ച് അജിന മനസ്സു തുറന്നു.

പത്താംക്ലാസ് കഴിഞ്ഞു നിൽക്കുന്ന സമയത്താണ് അയാളെ കാണുന്നത്. പിന്നീട് സുഹൃത്തുക്കളായി, താൻ തന്നെയാണ് ആദ്യം പ്രണയം വെളിപ്പെടുത്തിയത്. പക്ഷേ അതോടെ കക്ഷി ഉള്ള മിണ്ടലും നിർത്തലാക്കി, അങ്ങനെ ഒരുവർഷത്തിനു ശേഷമാണ് പ്രണയം തിരികെ പറഞ്ഞത്. ചെരിപ്പുവരെ തേഞ്ഞിട്ടാണ് കക്ഷി തിരികെ മറുപടി പറ‍ഞ്ഞതെന്ന് അജിന ചിരിയോടെ പറയുന്നു. 

ആ കാലത്തിലൊരിക്കലാണ് സ്കൂളില്‍ ക്ലാസ് നടക്കുന്ന സമയത്ത് കാമുകൻ തനിക്കും ബോണ്ട വാങ്ങിച്ചുകൊണ്ടുവന്നു. പക്ഷേ അധ്യാപകൻ അടുത്തിരിക്കുന്നതുകൊണ്ട് പിന്നീടു കഴിക്കാം എന്നു വിചാരിച്ചെങ്കിലും ക്ലാസ് കഴിഞ്ഞതോടെ അക്കാര്യം തന്നെ മറന്നു േപായെന്നും അജിന പറഞ്ഞു. ഇതോടെയാണ് ഒരു ബോണ്ടയിൽ നിന്നുടലെടുത്ത പ്രണയകഥയെന്ന പേരിൽ അജിനയുടെ പ്രണയത്തെ ഏവരും സ്വീകരിച്ചത്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam