ADVERTISEMENT

മറ്റുള്ളവരുടെ വേദനകളുമായാണു ഫിറോസ് കുന്നംപറമ്പിൽ സമൂഹമാധ്യമത്തിലൂടെ ലൈവിലെത്തുക. അവരുടെ ദുഃഖം ഫിറോസ് ലോകത്തിന്റെ വിവിധ കോണിലിരിക്കുന്ന മലയാളികളോടു പറയും. ആ സങ്കടങ്ങളെ തേടി കാരുണ്യത്തിന്റെ കരങ്ങൾ എത്തുകയും ചെയ്യും. വീണ്ടും ഫിറോസ് ലൈവിലെത്തി. പക്ഷേ ഇത്തവണ കുടുംബത്തിലെ ഒരംഗത്തിനു വേണ്ടിയായിരുന്നു.

ബൈക്ക് അപകടത്തിൽ പരുക്കേറ്റു കിടക്കുന്ന ഭാര്യാ സഹോദരനു വേണ്ടിയാണു ഫിറോസ് സഹായം അഭ്യർഥിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇയാൾ അബോധാവസ്ഥയിലാണ്. കൂലിപ്പണിക്കാരനായ അളിയനു സ്വന്തമായി വീടില്ല. വാടക വീട്ടിലാണ് കുഞ്ഞുങ്ങളും ഭാര്യയുമായി കഴിയുന്നത്.

ഇങ്ങനെ ഒരു വിഡിയോയുമായി വരണമെന്നു വിചാരിച്ചതല്ലെന്നും കഴിവിന്റെ പരമാവധി ശ്രമിച്ചതായും ഫിറോസ് പറയുന്നു. മറ്റൊരു നിവ‍ൃത്തി ഇല്ലാത്തതു കൊണ്ടാണു സഹായം ചോദിക്കുന്നതെന്നും ഫിറോസ് വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com