ADVERTISEMENT

ഖമർ മൊഹ്സിൻ ഷെയ്ഖ് എന്ന പാക്കിസ്ഥാൻ സ്വദേശിനി നരേന്ദ്ര മോദിക്ക് രാഖി കെട്ടാന്‍ തുടങ്ങിയിട്ട് 25 വർഷമായി. ഈ രക്ഷാബന്ധനും അതിനു മാറ്റമുണ്ടായില്ല. സ്വാതന്ത്ര്യദിന തിരക്കുകൾക്കിടയിലും പ്രധാനമന്ത്രി, മൊഹ്സിനൊപ്പം രക്ഷാബന്ധൻ ആഘോഷിച്ചു.

രക്ഷാബന്ധനും സ്വാതന്ത്ര്യദിനവും ഒന്നിച്ചു വന്നതിനാൽ ഇത്തവണ രാഖി കെട്ടാനാവുമോ എന്നു സംശയം ഉണ്ടായിരുന്നു. എങ്കിലും രണ്ടു ദിവസം മുൻപ് മോദിയുടെ വിളി വന്നു. അതോടെ മൊഹ്സിൻ ഭർത്താവിനൊപ്പം തലസ്ഥാനത്ത് എത്തി.

ഭർത്താവ് വരച്ച ഒരു ചിത്രം മോദിക്ക് സമ്മാനിച്ചാണ് മൊഹ്സിൻ രക്ഷാബന്ധൻ ആഘോഷമാക്കിയത്.‘‘ എല്ലാ വർഷവും സഹോദരന് രാഖി കെട്ടാൻ അവസരം ലഭിക്കുന്നുണ്ട്. ഞാൻ സന്തുഷ്ടയാണ്. അദ്ദേഹത്തിന്റെ അടുത്ത അഞ്ചു വർഷം നന്നായിരിക്കാനും മികച്ച തീരുമാനങ്ങൾ എടുക്കാൻ സാധിക്കാനും ഞാൻ പ്രാർഥിക്കുന്നു’’– മൊഹ്സിൻ എഎൻഐയോടു പറഞ്ഞു.

mohsin-husband-painting
മോദിക്ക് സമ്മാനിച്ച ചിത്രം, മൊഹ്സിനും ഭർത്താവും

പാക്കിസ്ഥാന്‍ സ്വദേശിനിയായ മൊഹ്സിൻ വിവാഹശേഷമാണ് ഗുജറാത്തിൽ എത്തുന്നത്. ആ സമയത്ത് ആർഎസ്എസ് പ്രവർത്തകനായിരുന്നു മോദിയെ പരിചയപ്പെടുന്നതും രാഖി കെട്ടുന്നതും. പിന്നീട് പ്രിയപ്പെട്ട നരേന്ദ്ര ബായിക്ക് രാഖി കെട്ടുന്നത് എല്ലാ വർഷവും തുടര്‍ന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com