ADVERTISEMENT

ജീവിതത്തിലേക്കും അഭിനയ രംഗത്തേക്കും ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് താരദമ്പതികളായ ധന്യാ മേരി വർഗീസും ജോൺ ജേക്കബും. സീതാ കല്യാണം എന്ന സീരിയലിലെ പ്രകടനത്തിലൂടെ ധന്യ ശ്രദ്ധ നേടുമ്പോൾ ഭർത്താവ് ജോണും തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ്. മഴവില്‍ മനോരമയിലെ ‘അനുരാഗം’ എന്ന് സീരിയലിലെ നായക കഥാപാത്രത്തെയാണ് ജോൺ അവതരിപ്പിക്കുന്നത്. സീരിയില്‍ വിശേഷങ്ങളുമായി സഹതാരങ്ങൾക്കൊപ്പം ‘ഒന്നും ഒന്നും മൂന്നിൽ’ എത്തിയപ്പോൾ ജീവിതവിശേഷങ്ങളും ജോൺ പങ്കുവച്ചു.

‘‘അപ്രതീക്ഷിതമായി ജീവിതത്തില്‍ ഒരു തിരിച്ചടി ഉണ്ടായി. അതെല്ലാം നേരിട്ട് മുന്നോട്ടു വരികയാണ്. ഞങ്ങളുടെ ബിസിനസ് 10 വർഷമായി വിജയകരമായി പോവുകയായിരുന്നു. ഒരു പ്രൊജക്ട് 15 നില പൂർത്തിയായി. എല്ലാം പൂർണമാകാൻ നിൽക്കുമ്പോഴാണ് പ്രശ്നം ഉണ്ടായത്. അങ്ങനെ സംഭവിച്ചു പോയി.’’ – പ്രതിസന്ധികളെ കുറിച്ച് ജോൺ മനസ്സു തുറന്നു.

dhanya-john-1

‘‘പല പുതിയ കാര്യങ്ങളും മനസ്സിലാക്കാൻ ഇങ്ങനെയൊരു തകർച്ച കാരണമായി. എല്ലാവരുടെ ജീവിതത്തിലും പ്രശ്നങ്ങളുണ്ടാകും. പല രീതിയിലായിരിക്കും അത് ഓരോരുത്തരേയും ബാധിക്കുക. സാമ്പത്തിക പ്രശ്നമാണ് താരതമ്യേന അതിൽ ഏറ്റവും ചെറുത്. അതൊക്കെ മറികടന്നു പോകാനുള്ള കരുത്ത് ദൈവകൃപ കൊണ്ട് ലഭിച്ചിട്ടുണ്ട്’’ – ജോൺ പറഞ്ഞു.‌

എങ്ങനെയാണ് ഈ പ്രതിസന്ധികളെ നേരിട്ടതെന്ന റിമിയുടെ ചോദ്യത്തിന് ‘ധന്യയുടെ കൈപിടിച്ച് കട്ടയ്ക്ക് ഇങ്ങനെ നിൽക്കും’ എന്നായിരുന്നു ജോണിന്റെ മറുപടി. ഇരുവരും വിവാഹിതരായിട്ട് 8 വർഷങ്ങൾ പിന്നിട്ടു.

dhanya-john-5

സീരിയലിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രശ്മി സോമൻ, നിമിഷിക എന്നിവരാണ് ജോണിനൊപ്പം ‘ഒന്നും ഒന്നും മൂന്നിൽ’ എത്തിയിരുന്നു.

അനുരാഗം ടീം ഭാഗമായ ‘ഒന്നും ഒന്നും മൂന്നി’ന്റെ രസകരമായ എപ്പിസോഡ് കാണാനായി ഇവിടെ ക്ലിക് ചെയ്യുക. അല്ലെങ്കിൽ മനോരമ മാക്സ് ആപ് ഡൗൺലോഡ് ചെയ്യൂ.

English Summary : John Jacob in Onnum Onnum Moonnu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com