ADVERTISEMENT

രണ്ടാം വിവാഹവാർഷികത്തിൽ ഭാര്യ മഷൂറയ്ക്ക് ആശംസകളുമായി ബഷീർ ബഷി. അർഹിക്കുന്നതിനേക്കാൾ കൂടുതൽ സ്നേഹം തനിക്ക് മഷൂറയിൽ നിന്ന് ലഭിക്കുന്നുണ്ടെന്ന് ബഷീർ സമൂഹമാധ്യമത്തില്‍ കുറിച്ചു. ആദ്യ ഭാര്യ സുഹാനയും മക്കളുമുൾപ്പടെയുള്ള കുടുംബാംഗങ്ങൾക്കൊപ്പം വിവാഹ വാർഷികം ആഘോഷിക്കുന്നതിന്റെ വിഡിയോയും പങ്കുവച്ചിട്ടുണ്ട്.

‘‘ഞാൻ അർഹിക്കുന്നതിനേക്കാൾ കൂടുതൽ സ്നേഹം എനിക്കു നൽകുന്ന, ഓരോ ദിവസവും എന്നെ കൂടുതൽ സ്നേഹിക്കുന്ന പെണ്ണിന് രണ്ടാം വിവാഹവാർഷിക ആശംസകൾ. നമ്മുടെ ബന്ധം കൂടുതൽ വിസ്മയകരമാക്കാം. ലൗവ് യു മഷൂറ’’– സുഹാനയുടെ ചിത്രം പങ്കുവച്ചു കൊണ്ട് ബഷീർ കുറിച്ചു. 2018 മാർച്ച് 11ന് ആയിരുന്നു ബഷീറിന്റെയും മഷൂറയുടേയും വിവാഹം. ആദ്യ ഭാര്യ സുഹാനയുടെ സമ്മതത്തോടെയായിരുന്നു ബഷീർ വീണ്ടും വിവാഹിതനായത്. 

സുഹാനയും ഇവർക്ക് ആശംസകളുമായി എത്തിയിരുന്നു. സന്തോഷങ്ങൾ പങ്കവച്ച്, വേദനകളെ പിന്തള്ളി മുന്നോട്ടു പോകാൻ സാധിക്കട്ടേ എന്നായിരുന്നു സുഹാനയുടെ ആശംസ.

വിവാഹവാര്‍ഷികം ആഘോഷിക്കുന്നതിന്റെ വിഡിയോ മഷൂറയുടെ യുട്യൂബ് ചാനലിലൂടെയാണ് പങ്കുവച്ചത്. ബഷീറിനും മഷൂറയ്ക്കും ഇഷ്ടപ്പെട്ട അരിപാലട പായസം തയാറാക്കിയ സുഹാന, ഇവർക്കു വേണ്ടി മനോഹരമായ ഒരു കേക്കും വാങ്ങിയിരുന്നു. മരണം വരെ ഇങ്ങനെ സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിക്കാൻ ഞങ്ങള്‍ക്കു വേണ്ടി എല്ലാവരും പ്രാർഥിക്കണമെന്ന് ബഷീർ പറഞ്ഞു. മഷൂറയ്ക്ക് ഒരു സർപ്രൈസ് സമ്മാനവും ബഷീർ നൽകി.

സുഹാന–ബഷീർ ദമ്പതികളുടെ 10–ാം വിവാഹവാർഷികവും നേരത്തെ ഗംഭീരമായി ആഘോഷിച്ചിരുന്നു. 2009 ഡിസംബർ 21 ന് ആയിരുന്നു ബഷീറും സുഹാനയും വിവാഹിതരായത്. മോഡലിങ്, അവതാരകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ബഷീർ, മോഹന്‍ലാൽ അവതാരകനായി എത്തിയ ടെലിവിഷൻ ഷോയിലൂടെയാണ് ശ്രദ്ധ നേടിയത്. രണ്ടു വിവാഹങ്ങളുടെ പേരിൽ നിരവധി വിമർശനങ്ങളും സൈബർ ആക്രമണങ്ങളും ബഷീർ നേരിട്ടിട്ടുണ്ട്.

English Summary : Basheer Bashi Mashura Basheer wedding anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com