ഒരു നിശ്വാസം മാത്രം മതി മലയാളികൾക്ക് തിലകൻ എന്ന അതുല്യ പ്രതിഭയുടെ ശബ്ദം തിരിച്ചറിയാൻ. തിലകൻ വിട പറഞ്ഞിട്ട് എട്ടു വർഷം പിന്നിടുമ്പോഴും ആ അസാന്നിധ്യത്തിനു പകരമാകാൻ മറ്റാരുമില്ല. തിലകന്റെ മകൻ ഷോബി തിലകനും അച്ഛൻ എന്ന മഹാവൃക്ഷത്തിന്റെ തണൽ മാഞ്ഞതിന്റെ നടുക്കം മാറിയിട്ടില്ല. അച്ഛനെക്കുറിച്ചു സംസാരിക്കുമ്പോൾ ഷോബിയുടെ പരുക്കൻ ശബ്ദം ഇടറും. അവസാനകാലത്ത് അച്ഛനെ സംരക്ഷിച്ചത് ഷോബിയാണ്. ഒന്നുരണ്ടു തവണ അച്ഛന്റെ ശബ്ദത്തിനു പകരമാകാനും നിയോഗമുണ്ടായി. അച്ഛനെ ഓർമിക്കാൻ പ്രത്യേകിച്ച് ഒരു ദിവസം വേണ്ടെന്നും ഒരു ശക്തിയായി അദ്ദേഹം എപ്പോഴും കൂടെയുണ്ടെന്നും ഷോബി പറയുന്നു. മലയാളത്തിന്റെ മഹാനടൻ തിലകനെക്കുറിച്ചുള്ള ഓർമകൾ ഷോബി തിലകൻ മനോരമ ഓൺലൈനോട് പങ്കുവയ്ക്കുന്നു.
HIGHLIGHTS
- അച്ഛനെ വളരെ അദ്ഭുതത്തോടെ നോക്കിക്കണ്ടിരുന്ന ഒരാളാണ് ഞാൻ
- 'തിലകൻ ചേട്ടന്റെ മോനാ' എന്ന് അവർ പറയുന്നത് വലിയ അംഗീകാരമാണ്