‘മുജ്ജന്മപാപമായിരിക്കും, അല്ലാതെന്താ’ എന്ന കുത്തുവാക്ക്, അല്ലെങ്കിൽ ‘കഷ്ടം, അതിന്റെയൊരു വിധി’ എന്ന സഹതാപം. ചില അമ്മമാരെ കാണുമ്പോൾ പലരും തൊടുക്കുന്നത് ഇത്തരം നോവിക്കുന്ന വാക്കുകളാവും. അതിന്റെ മുൾമുനകളിൽ മനസ്സു പിടയുമ്പോഴും ആ അമ്മമാരുടെ വിരൽത്തുമ്പിൽ പിടിച്ച് അവരുടെ കുഞ്ഞുങ്ങൾ ഒന്നുമറിയാതെ ചിരിക്കുന്നുണ്ടാവും. പറഞ്ഞു വരുന്നത് ആ അമ്മമാരെക്കുറിച്ചാണ്. ഇരവുപകലുകലറിയാതെ, ‘സ്പെഷൽ കിഡെ’ന്ന വിലാസവുമായി ജനിച്ച ഓമനക്കുഞ്ഞുങ്ങൾക്ക് കാവലായി ജീവിതം തന്നെ സമർപ്പിച്ച അമ്മമാരെക്കുറിച്ച്. രക്തബന്ധവും ഭാഷവും ദേശവും അപ്രസക്തമാകുന്നിടത്ത് സ്നേഹംകൊണ്ടു ജീവിതകഥയെഴുതിയ ഒരു അമ്മയുടെയും മകന്റെയും അവരുടെ പ്രിയ ചെല്ലയുടെയും കഥയറിയാം ഈ ഭിന്നശേഷി ദിനത്തിൽ...
HIGHLIGHTS
- മൂന്നുദിവസത്തെ ആയുസ്സു മാത്രമേ കുഞ്ഞിനുണ്ടാവൂ എന്ന് വിധിയെഴുതി
- ഒരമ്മയെപ്പോലെ മറ്റാർക്കാണ് അവനെ മനസ്സിലാവുക?