കേരളത്തിന്റെ ‘സ്ത്രീശാക്തീകരണ’ ടാബ്ലോയിൽ മുന്നിൽ; 5 മാസത്തെ അവഗണന, ഒടുവിൽ ‘കനിവ്’!
Mail This Article
വിമർശനവും പ്രതിഷേധ സ്വരങ്ങളും കടുത്തതോടെ, ഒടുവിൽ ജനുവരി 30ന് കാർത്യായനിയമ്മയുടെ പരിചരണം ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു. പരിചരിക്കാൻ ആളില്ലാത്ത അവസ്ഥയായ കാർത്യായനിയമ്മയെ ആലപ്പുഴയിലെ പാലിയേറ്റീവ് കെയർ സെന്ററിലേക്കാണു മാറ്റിയത്. രാജ്യത്തെ ഏറ്റവും മുതിർന്ന സാക്ഷരതാ പഠിതാവായ ആലപ്പുഴ ചേപ്പാട് പടീറ്റതിൽ കാർത്യായനിയമ്മയുടെ ദുരിത ജീവിതത്തെക്കുറിച്ച് ബോധ്യമുണ്ടായിരുന്നിട്ടും, ഇതിനെതിരെ ചെറുവിരൽ പോലും അനക്കാതിരുന്ന അധികൃതരുടെ നടപടി ഏറെ വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ നാരീശക്തി പുരസ്കാര ജേതാവായ കാർത്യായനിയമ്മ 92–ാം വയസ്സുവരെ ജോലിക്കു പോയിരുന്നു. ഒട്ടേറെ കോമൺവെൽത്ത് ജേണലുകളിലും ഇടംപിടിച്ചിട്ടുണ്ട്. കാർത്യായനിയമ്മയുടെ നേട്ടങ്ങളെക്കുറിച്ച് അറിയാം, ഒപ്പം, വാർധക്യസഹജ രോഗത്തെ തുടർന്നു സംഭവിച്ച സ്വപ്നഭംഗത്തെക്കുറിച്ചും.