തഴച്ചു വരുന്ന മുടിയ്ക്കും ഒരൽപ്പം സാന്ത്വനമേകാൻ സാധിക്കുമെന്ന തിരിച്ചറിവിലായിരുന്നു അവർ. കാൻസർ രോഗത്തിന്റെ പിടിയിൽ മുടിയിഴകളുടെ സൗന്ദര്യം നഷ്ടപ്പെട്ടവർക്കൊപ്പം നിൽക്കാനുള്ള ഒരു ശ്രമം. കാൻസെർവ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ലോക്സ് ഫോർ ഹോപ് ഹെയർ ഡൊണേഷൻ ക്യാംപയിനിൽ പങ്കെടുത്തവരും ഈ സ്നേഹത്തിന്റെ മുടിയിഴയിൽ പങ്കാളികളാകുകയായിരുന്നു.
മുടി ശേഖരിച്ച ശേഷം വിഗ് നിർമാണത്തിന് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണു ലോക്സ് ഫോർ ഹോപ് ക്യാംപയിൻ ആരംഭിച്ചത്. സെന്റ്. തെരേസാസ് കോളജിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത് സ്ത്രീ ശബ്ദത്തിന്റെ അടയാളമായി മാറിയ മഞ്ജു വാര്യരും റിമ കല്ലിങ്കലും. സെന്റ്. തെരേസാസ് കോളജിലെ ബിഎ ഹിസ്റ്ററി വിദ്യാർഥി പത്മപ്രിയാ മേനോനാണ് ആദ്യമായി മുടി നൽകിയത്. ശാരീരിക വൈകല്യത്തെ തുടർന്നു വീൽച്ചെയറിൽ ക്ലാസ് മുറിയിലെത്തുന്ന പത്മപ്രിയ എല്ലാവർക്കും മാതൃകയാണെന്നു റിമയും മഞ്ജുവും പറഞ്ഞപ്പോൾ നിറഞ്ഞ കയ്യടികളുയർന്നു.
തുടർന്നു സെന്റ് തെരേസാസ് കോളജിലെ ഒൻപതും തേവര എസ്എച്ച് കോളജിലെ ഒരു വിദ്യാർഥിയും മുടി നൽകി. വീട്ടമ്മമാരും ഉദ്യോഗസ്ഥരുമെല്ലാം മുടി നൽകി ക്യാംപയിന്റെ ഭാഗമാകാൻ എത്തിയിരുന്നു. 18 ഇഞ്ച് നീളമുള്ള മുടിയിഴകൾ ശേഖരിച്ച ശേഷം വിഗ് നിർമാണത്തിന് ഉപയോഗിക്കും. കീമോതെറാപ്പിക്കു വിധേയരായി മുടി നഷ്ടപ്പെട്ടവർക്കു വിഗ് നൽകാനുള്ള പദ്ധതിയുടെ ഭാഗമായാണു ഹെയർ ഡൊണേഷൻ ക്യാംപയിൻ നടത്തുന്നത്. കാൻസർ രോഗത്തിൽ നിന്നു മോചനം നേടിയ ഏതാനും വീട്ടമ്മമാർ ചേർന്നാരംഭിച്ച കാൻസെർവ് സൊസൈറ്റി കാൻസർ രോഗ ബോധവൽക്കരണത്തിലും മറ്റും സജീവമായി രംഗത്തുണ്ട്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.