സകല ആഡംബരങ്ങളോടെയും ജീവിതം ആഘോഷിച്ചിടത്ത് നിന്നാണ് കൊലപ്പുള്ളിയിലേക്കുള്ള മുഹമ്മദ് നിഷാമിന്റെ പതനം. വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ബിസിനസ് ഗ്രൂപ്പിന്റെ അധിപനായിരിക്കുമ്പോളും കേസുകളും വിവാദങ്ങളും നിഷാം സൃഷ്ടിച്ചുകൊണ്ടേയിരുന്നു.
നിഷാം കിങ്.ഫെയ്സ്ബുക്കിൽ നിഷാം സ്വയം നൽകിയിരിക്കുന്ന പേര് രാജാവ് എന്നാണ്. പേര് പോലെ തന്നെ കോടികൾ മതിക്കുന്ന ഒരു ബിസിനസ് സാമ്രാജ്യത്തിന്റെ രാജാവായിരുന്നു ഒരു വർഷം മുൻപ് വരെ. കിങ്സ് സ്േപസ് എന്ന പേരിൽ സംസ്ഥാനത്തെമ്പാടുമുള്ള റിയൽ എസ്റ്റേറ്റ് ആന്റ് ബിസിനസ് ഗ്രൂപ്പിന്റെയും പന്തീരായിരത്തിലധികം തൊഴിലാളികളുള്ള പുകയില തോട്ടങ്ങളുടെയും ഉടമ. ആഡംബരവാഹനങ്ങൾ വാങ്ങിക്കൂട്ടിയും അതിവേഗത്തിൽ പാഞ്ഞും നിഷാം ജീവിതം ആഘോഷിച്ചു. പക്ഷെ പണം നൽകിയ സ്വാധീനവും അഹങ്കാരവും മൂലം നിയമങ്ങളെ വെല്ലുവിളിച്ചായിരുന്നു ഈ ആഘോഷമെല്ലാം. അതിന്റെ ഉദാഹരണങ്ങളാണ് അസ്ഥികൂടം ചാർത്തിയ ബൈക്കും പാമ്പിൻ തോലിൽ തീർത്ത ഷൂസും ഉപയോഗിച്ചത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.