''ഞാനും എന്റെ ഭർത്താവുമായി കലഹിച്ചിട്ടില്ല,'' മറിയാമ്മ പറയുന്നു. ഞാൻ പറഞ്ഞു: ''അതിനു സാധ്യതയില്ലല്ലോ മറിയാമ്മേ''. ''അതെങ്ങനെയാ അച്ഛാ രാവിലെ ഓഫീസിൽ പോകും, വൈകീട്ടു ക്ഷീണിതനായി തിരിച്ചുവരും. ഭക്ഷണം കഴിക്കും, ടിവി കാണും, പിന്നെ കിടന്നുറങ്ങും'' മറിയാമ്മ കാരണം വ്യക്തമാക്കി.
'' നീ അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടോ?''
'' ഉവ്വ്. അയാൾ എന്നെ സ്നേഹിക്കുന്നില്ല. സ്നേഹിക്കുന്നുണ്ടെങ്കിൽ ഇത്രയും തണുപ്പനായി പെരുമാറുമോ?''
'' ജോലി കഴിഞ്ഞു നേരെ വീട്ടിലേക്കു വരുന്നുണ്ടല്ലോ. അതു തന്നെ വലിയ കാര്യമല്ലേ'' ഞാൻ സമാധാനിപ്പിച്ചു നോക്കി.
നമ്മുടെ ജീവിതത്തെ നിയന്ത്രിക്കേണ്ടതു ദമ്പതികൾ ഒരേപോലെ നിർവഹിക്കേണ്ട കടമയാണ്. രണ്ടു വ്യക്തികൾ ഒന്നിച്ചു നിൽക്കുമ്പോൾ അറിയാതെ മുറിപ്പെടുത്തിയേക്കാം. ഒരു സോറി പറഞ്ഞാൽ തീരാവുന്ന പ്രശ്നമല്ലേയുള്ളു. പങ്കാളിയുടെ വീഴ്ചകളെ ക്ഷമാപൂർവം സഹിക്കാതെ പറ്റുമോ... എങ്കിലല്ലേ ആ സന്ദേശം മക്കളിലേക്കു പകരാനാവൂ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.