ADVERTISEMENT

സംരംഭങ്ങളിലൂടെ വിജയം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്.   ഹെയർ ഓയിൽ വിൽപന നടത്തി വൻലാഭം നേടിയ ഇന്ത്യന്‍ വനിതയുടെ കഥയാണ് അക്കൂട്ടത്തിൽ ശ്രദ്ധനേടുന്നത്. ലണ്ടനിൽ സ്ഥിരതാമസക്കാരിയായ എറിം കൗറാണ് ഹെയർ ഓയില്‍ വില്‍പനയിലൂടെ 34 കോടിയോളം രൂപ സമ്പാദിച്ചത്. 2019ലാണ് ‘ബൈ എറിം’ എന്ന ആഡംബര ബ്രാൻഡിന് എറിം കൗർ തുടക്കം കുറിക്കുന്നത്.  അഞ്ചുവർഷത്തിനിടെ ജനശ്രദ്ധ നേടാൻ എറിം കൗറിന്റെ ബ്രാൻഡിനു സാധിച്ചു. ഇതിലൂടെ 34 കോടി രൂപ ലാഭമുണ്ടാക്കിയതായി സിഎൻബിസിക്കു നൽകിയ അഭിമുഖത്തിൽ എറിം വെളിപ്പെടുത്തി. 

വൈകാരിക അടുപ്പമുള്ള തന്റെ ഫോളവേഴ്സാണ് ഈ വിജയത്തിനു പിന്നിലെന്നും എറിം വ്യക്തമാക്കി. അമ്മയും സഹോദരിമാരും ഇല്ലാതെ വളർന്നവർക്കു വേണ്ടിയാണ് സ്നേഹത്തോടെ ഈ ബ്രാൻഡ് സമർപ്പിക്കുന്നതെന്ന് എറിം പറഞ്ഞു. ‘ഇതിലൂടെ വളരെ ശക്തമായ ഒരു സന്ദേശം നൽകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അമ്മയും സഹോദരിമാരും ഇല്ലാതെ വളർന്നവർക്കു വേണ്ടിയാണ് എന്റെ ഈ സംരംഭം.’– എറിം പറഞ്ഞു. ‌‌‌

എറിമിന് എട്ട് വയസ്സുള്ളപ്പോഴാണ് സ്തനാർബുദം ബാധിച്ച് അമ്മ മരിച്ചത്. അമ്മയുടെ നീണ്ടമുടിയാണ് തനിക്കും ലഭിച്ചതെന്ന് എറിം പറയുന്നു. ‘എന്റെ അമ്മയുടെ രീതി അനുകരിക്കാൻ ഞാൻ ശ്രമിച്ചു. അമ്മയുടെ സൗന്ദര്യമെന്ന് ആളുകൾ പറഞ്ഞിരുന്നത് അവരുടെ മുടിയാണ്. അത് നഷ്ടപ്പെടുന്നത് വളരെ സങ്കടമായിരുന്നു.’– എറിം പറഞ്ഞു. അമ്മയുടെ മരണ ശേഷം എറിമിന്റെ മുത്തശ്ശിയാണ് അവളുടെ കേശസംരക്ഷണം നടത്തിയത്. നിരവധി എണ്ണകൾ മുടി വളരുന്നതിനായി ഉപയോഗിച്ചു. എന്നാൽ ഇവയൊന്നും വിചാരിച്ചതു പോലെ ഫലം കണ്ടില്ല. 

അങ്ങനെയിരിക്കെ ഒരിക്കൽ വിവിധ എണ്ണകൾ ചേർത്ത് ഒരു എണ്ണ തയാറാക്കി ഉപയോഗിക്കാൻ തുടങ്ങി. ഇതിലൂടെ മുടികൊഴിച്ചിൽ പൂർണമായും ഇല്ലാതാവുകയും സമൃദ്ധമായി മുടി വളരുകയും ചെയ്തു. ഈ ഫോർമുലയാണ് എറിം ഹെയർ ഓയലിൽ ഉപയോഗിക്കുന്നത്. നൂറ് ശതമാനം ആയുർവേദ ചേരുവകളാണ് ഈ ഹെയർ ഓയിലിൽ ഉപയോഗിക്കുന്നത്. മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ എട്ട് എണ്ണകളുടെ മിശ്രിതമാണ് ഈ ഹെയർ ഓയിലെന്നും എറിം വ്യക്തമാക്കി. 

English Summary:

From Grief to Glory: The Inspiring Story of Erim Kaur and Her Multi-Crore Hair Oil Brand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com