തലപ്പാവിലെ പതിവു തെറ്റിച്ചില്ല; സ്വാതന്ത്ര്യദിനത്തിൽ പ്രൗഢിയോടെ മോദി
Mail This Article
രാജ്യത്തിന്റെ 74–ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മേദി ധരിച്ചത് കാവിയും ക്രീമും നിറങ്ങളുള്ളതും നീളൻ വാലുള്ളതുമായ തലപ്പാവ്. സ്വാതന്ത്ര്യദിനത്തിൽ ആകർഷകവും വർണപ്പകിട്ടുള്ളതുമായ തലപ്പാവ് ധരിച്ചെത്തുന്ന രീതി മോദി ഈ വർഷവും തുടരുകയായിരുന്നു.
പതിവുശൈലിയിൽ ഹാഫ് സ്ലീവ് കുർത്തയും ഫിറ്റഡ് ചുരിദാർ പാന്റുമായിരുന്നു വേഷം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വായും മൂക്കും മറയ്ക്കാനായി കാവി കരയുള്ള വെള്ള സ്കാർഫും പ്രധാനമന്ത്രി ഉപയോഗിച്ചു.
കഴിഞ്ഞവർഷം പലനിറങ്ങളുള്ള തലപ്പാവ് ആണ് മോദി ധരിച്ചത്. 2014 ൽ പ്രധാനമന്ത്രിയായശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനാഘോഷത്തിന് ചുവന്ന ജോധ്പുരി തലപ്പാവ് ആയിരുന്നു. തുടർന്നുള്ള എല്ലാ വർഷവും ഇത്തരം വൈവിധ്യപൂർണമായ തലപ്പാവുകൾ ധരിക്കുന്നത് മോദി പതിവാക്കുകയായിരുന്നു.
English Summary : PM Modi continues 'safa' tradition opts for saffron cream turban