വിവാഹാഭ്യാർഥന നടത്തിയിട്ടു നാൽപ്പത്തിയൊന്നു വർഷമായി. ഇനിയും വിവാഹമെന്ന ശുഭമുഹൂർത്തത്തിനു വേണ്ടി കാത്തിരിക്കുകയാണ് അറുപതു വയസുകാരനായ ബില്ലും അമ്പത്തിയെട്ടുകാരി സൂസനും. ഇതിനിടക്ക് നാലുമക്കളും പതിന്നാലു കൊച്ചുമക്കളുമൊക്കെയായി, പക്ഷേ വിവാഹം കഴിക്കാൻ മാത്രം സമയം കിട്ടിയില്ല. സൗത് യോർക്ഷൈർ സ്വദേശിയായ ബിൽ പക്ഷേ ഒരിക്കൽ തന്റെ മറുപാതിക്ക് വിവാഹം എന്ന സമ്മാനം നൽകുക തന്നെ ചെയ്യുമെന്നാണ് പറയുന്നത്. പണത്തിന്റെ കുറവുമൂലമാണ് അന്ന് വിവാഹം നടത്താൻ കഴിയാതെ പോയത്. ആഴ്ച്ചകളിലേക്ക് നീട്ടിവച്ച വിവാഹം മാസങ്ങളും വർഷങ്ങളുമായപ്പോൾ സ്വപ്നമായിത്തന്നെ അവശേഷിച്ചു.
കുട്ടികൾ വളർന്നപ്പോഴും വിവാഹം ആർഭാടമായി നടത്തണമെന്നു തന്നെയായിരുന്നു ആഗ്രഹം, പക്ഷേ നടന്നില്ല. പലതവണ ഇക്കാര്യത്തെക്കുറിച്ചു സംസാരിക്കുകയും പദ്ധതിയിടുകയും ചെയ്തു, പക്ഷേ ഫലത്തിൽ മാത്രം വന്നില്ല. പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും ഇരുവർക്കുമിടയിലെ പ്രണയത്തിന് ഇപ്പോഴും യാതൊരു കുറവുമില്ല. എന്നും രാത്രി കിടക്കാൻ പോകുന്നതിനു മുമ്പ് സൂസന്റെ നെറ്റിയിൽ മൂന്നുതവണ മുത്തം വച്ചേ ബിൽ ഇപ്പോഴും കിടക്കാറുള്ളു. എപ്പോഴത്തേക്കാളും ഇന്നു ഞാൻ അവളെ സ്നേഹിക്കുന്നുണ്ട്-ബിൽ പറയുന്നു. രാജകീയ വിവാഹം സൂസന്റെ സ്വപ്നത്തിൽ ഇന്നുമുണ്ട്. പക്ഷേ മൂന്നു അറ്റാക്കുകളും പള്‍മണറി ഡിസീസുമൊക്കെ മൂലം അവശനായ ബില്ലിന്റെ ആരോഗ്യസ്ഥിതിയാണ് ഇന്നു വിവാഹം നീളാനുള്ള കാരണം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.