ചുംബനസമരം കാണാൻ വരുന്നവരെയാണ് തല്ലിയോടിക്കേണ്ടതെന്ന് ചിലർ പറയുന്നു. ചുംബനസമരക്കാരെത്തന്നെ ഓടിച്ചുവിടണമെന്ന് മറ്റുചിലരും. പക്ഷേ സത്യത്തിൽ ചുംബനസമരമൊന്നും ഒരു സമരമേയല്ലെന്ന മട്ടിലാണ് ബ്രസീലിൽ നിന്നുള്ള വാർത്ത. പാശ്ചാത്യരാജ്യങ്ങളിൽ പൊതുസ്ഥലത്തെ ചുംബനം പണ്ടേ അനുവദനീയമാണല്ലോ. എന്നാൽ അത്രയും സ്വാതന്ത്യ്രം പോരത്രേ ബ്രസീലിലെ വനിതകൾക്ക്. അവർക്ക് പൊതുസ്ഥലത്ത് ചുംബിച്ചാൽ മാത്രം പോരാ, സാധിക്കുമെങ്കിൽ തുണിയില്ലാതെ നടക്കുകയും വേണം. ഇപ്പോൾത്തന്നെ ബിക്കിനിക്കൂട്ടങ്ങളാൽ നിറഞ്ഞിരിക്കുകയാണ് ബ്രസീലിയൻ ബീച്ചുകൾ.
എന്നാൽപ്പിന്നെ അരയ്ക്കു മുകളിൽ വസ്ത്രമില്ലാതെ നടന്നാൽ എന്താണു പ്രശ്നമെന്നാണ് ചില വനിതകൾ ചോദിക്കുന്നത്. ഈ ചോദ്യം ഇന്നോ ഇന്നലെയോ അല്ല 2013 ഡിസംബർ മുതൽ അവർ ചോദിച്ചു തുടങ്ങിയതാണ്. അന്ന് അന പൗള എന്ന ജേണലിസ്റ്റാണ് ‘മേക്ക് ടോപ്ലസ് നോട്ട് വാർ എന്ന ക്യാംപെയിനു തുടക്കമിട്ടത്. അതിന്റെ ഭാഗമായി അവർ ടോപ്ലസായി ബ്രസീലിലെ ബീച്ചിൽ 2013ൽ പ്രതിഷേധിക്കുകയും ചെയ്തു. എന്നിട്ടും കോടതി അനങ്ങിയില്ല.
ബ്രസീലിൽ ആരെങ്കിലും അരയ്ക്കു മുകളിൽ പരിപൂർണ നഗ്നയായി നടന്നാൽ മൂന്നു മാസം മുതൽ ഒരു വർഷം വരെയാണ് ശിക്ഷ.
കോടതിയെ ശരിയാക്കിത്തരാമെന്ന മട്ടിൽ ഇത്തവണ റിയോ ഡി ജനീറോയിലെ ഒരു ബീച്ചിൽ ഏഴു സ്ത്രീകൾ ഒത്തുകൂടി. നേതാവ് അന പൗള തന്നെ. ഒപ്പം പ്രശസ്ത മോഡലായ നടാഷയും നർത്തകിയായ കാർലയുമെല്ലാമുണ്ടായിരുന്നു. എല്ലാവരും കൂടി നിൽക്കെ ഏഴുപേരും ചേർന്ന് ബീച്ചിൽ അരയ്ക്കു മുകളിൽ നഗ്നരായി നടന്നത് സകലമാന മാധ്യമങ്ങളും പകർത്തി. റോയിട്ടേഴ്സ് വാർത്താ ഏജൻസിയിലൂടെ ചിത്രങ്ങൾ ലോകം മുഴുവനും പരക്കുകയും ചെയ്തു. വേണമെങ്കിൽ ബീച്ചു മുഴുവൻ ടോപ്ലസ് പ്രതിഷേധക്കാരെക്കൊണ്ടു തങ്ങൾക്ക് നിറയ്ക്കാമായിരുന്നെന്ന് അന പറയുന്നു. പക്ഷേ തങ്ങളുടെ ലക്ഷ്യം ഈ വിഷയം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക എന്നതു മാത്രമായിരുന്നു. അത് സാധിക്കുകയും ചെയ്തു... അതോടെ സംഗതി എന്തായി? വിഷയം വീണ്ടും ബ്രസീലിൽ ചൂടുപിടിച്ചിരിക്കുകയാണ്.
POST YOUR COMMENTS
In order to prevent misuse of this functionality your IP address is traced
ചുംബനസമരമൊക്കെ എന്ത്!
Your comment is posted successfully
More Comments
You have already approved this comment.
You have already marked this comment as offensive
Your comments will be validated by Manorama.
You have already agreed to this comment
You have already disagreed to this comment
Disclaimer