സോഷ്യൽ മീഡിയയിൽ താരമാകുക എന്നത് ഇന്ന് ഓരോ വ്യക്തികൾക്കും ഹരമായി മാറിക്കൊണ്ടിരിക്കുകയാണ്. ഏതു വഴി സ്വീകരിച്ചും നാലാളുകളുടെ മുന്നിൽ തിളങ്ങാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ എല്ലാത്തിനും ഒരു പരിധിയൊക്കെയില്ലേ? ട്വിറ്ററിൽ താരമാകാനായി ഫ്ലോറിഡ സ്വദേശിനിയായ യുവതി നടത്തിയ കൈവിട്ട കളി ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയമായിരിക്കുകയാണ്.
സൈപെന്റിങ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നുമാണ് യുവതിയുടെ വൈറൽ പോസ്റ്റ് വന്നിരിക്കുന്നത്. നാലുമാസം ഗാഭിണിയായ യുവതി വയറു കാണത്തക്കരീതിയിൽ എടുത്തിരിക്കുന്ന സെൽഫിക്കു കീഴെ ഇങ്ങനെ കുറിച്ചിരിക്കുന്നു. ''ഇപ്പോൾ ഇടുന്ന ഈ പോസ്റ്റ് 4000 തവണ റീ പോസ്റ്റ് ചെയ്യപ്പെട്ടില്ല എങ്കിൽ, നാലുമാസം ഗർഭിണിയായ ഞാൻ കുഞ്ഞിനെ അബോർട്ട് ചെയ്യും'' .
യുവതിയുടെ പോസ്റ്റിനെ പലരും കളിയാട്ടാണ് എടുത്തത്. എന്നാൽ പോസ്റ്റിനെ സീരിയസായികണ്ട മറ്റു ചിലർ ഇത്തരം പോസ്റ്റ് ഇട്ടതിനു യുവതിയെ ശകാരിക്കുകയും, ഉപദേശിക്കുകയും ഒക്കെ ചെയ്തു. ഇതിനിടയ്ക്ക് യുവതിയുടെ ഭർത്താവ് എന്ന് കരുതുന്ന ഒരാൾ ഇത്തരത്തിൽ പോസ്റ്റ് ഇട്ടതിനു യുവതിയെ കുറ്റപ്പെടുത്തി.
ആദ്യമൊന്നും ആരും പരിഗണിക്കാതിരുന്ന പോസ്റ്റ് പതിയെ വൈറലായി. 10000 പ്രാവശ്യത്തിലേറെ യുവതിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്യപ്പെട്ടു. പതിനൊന്നായിരത്തിലേറെ ലൈക്കുകളും കമന്റുകളും പോസ്റ്റ് നേടി. അങ്ങനെ നെഗറ്റീവ് പബ്ലിസിറ്റി കൊണ്ടാണ് എങ്കിലും യുവതി, താൻ ആഗ്രഹിച്ച പോലെ ട്വിറ്ററിലെ താരമായി. എന്നാൽ പിന്നീട്, ഇതെല്ലം താൻ കാണിച്ച ഒരു തമാശയായിരുന്നു എന്നും ആരും കാര്യമാക്കി എടുക്കും എന്ന് കരുതിയില്ലെന്നും യുവതി പറഞ്ഞു. അപ്പോഴേക്കും കിട്ടേണ്ട ചീത്ത മുഴുവൻ യുവതി വാങ്ങിക്കൂട്ടി കഴിഞ്ഞിരുന്നു
Read more: Lifestlye Malayalam Magazine