Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൃതദേഹത്തോട് എന്തിനീ ക്രൂരത? അവസാനമായി ഭാര്യയുടെ മൃതശരീരം കാണാൻ പോയപ്പോൾ കണ്ടത്!!

Makuchapi ഗ്രോവർ മാകുചാപി എന്ന ഇരുപത്തേഴുകാരനായ നഴ്സാണ് ഈ ക്രൂരപ്രവർത്തിക്കു പിന്നിൽ...

ബേണ്‍ ൈമ ബോഡി എന്ന ശ്രദ്ധേയമായ ഹ്രസ്വചിത്രം ഓർക്കുന്നുണ്ടോ? ഒരുകാലത്ത് സമൂഹമാധ്യമത്തിൽ തരംഗമായി മാറിയ ആ ഹ്രസ്വചിത്രം മൃതദേഹത്തെ പ്രാപിക്കുന്നയാളെക്കുറിച്ചുള്ളതായിരുന്നു. ജീവനറ്റ ശരീരത്തോടു പോലും കാമഭ്രാന്തോടെ സമീപിക്കുന്നവർ ഉണ്ടെന്ന വാർത്ത പുറത്തുവന്നുെകാണ്ടിരുന്ന കാലത്തായിരുന്നു ബേൺ മൈ ബോഡിയും നമ്മെ ഈറനണിയിച്ചത്. എന്നാൽ അതു കഥ മാത്രമല്ല ജീവിതത്തിലും സ്വാഭാവികമായിക്കൊണ്ടിരിക്കുകയാണെന്നാണ് പുറത്തു വരുന്ന വാര്‍ത്തകൾ സൂചിപ്പിക്കുന്നത്. 

ബൊളീവിയയുടെ തലസ്ഥാനമായ ലാ പാസിൽ നിന്നാണ് മനുഷ്യത്വം തൊട്ടുതീണ്ടാത്ത ഈ വാർത്ത പുറത്തു വന്നിരിക്കുന്നത്. ഭാര്യയുടെ മൃതശരീരം അവസാനമായി ഒരുനോക്കു കാണാൻ മോർച്ചറിയിൽ എത്തിയ അയാൾ കണ്ടത് അവിടെയുണ്ടായിരുന്ന മെയിൽ നഴ്സ് തന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കുന്നതാണ്. ഗ്രോവർ മാകുചാപി എന്ന ഇരുപത്തേഴുകാരനായ നഴ്സാണ് ഈ ക്രൂരപ്രവർത്തിക്കു പിന്നിൽ. നടുക്കം നിറഞ്ഞ ആ കാഴ്ചയ്ക്കു മുന്നിൽ തെല്ലും പതറാതെ മാകുചാപിയെ ദേഷ്യം തീരുവോളം തല്ലിച്ചതച്ച ഭർത്താവ് അയാളെ പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. 

ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. മരിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ േമാർച്ചറിയിലേക്കും നീക്കം ചെയ്തിരുന്നു. ഈ സമയത്താണ് മാകുചാപി മൃതശരീരത്തെ പീഡിപ്പിച്ചത്. എന്നാൽ കഴിഞ്ഞതെല്ലാം ഒരു സ്വപ്നം പോലെയാണു തോന്നുന്നതെന്നും ആ നിമിഷത്തിൽ അറിയാതെ സംഭവിച്ചു പോയതാണെന്നുമാണ് മാകുചാപിയുടെ വാദം. 

കഴിഞ്ഞ മേയിൽ അർജന്റീനയിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് മോർച്ചറിയിൽ കയറി യുവതിയുടെ മൃതശരീരത്തെ പ്രാപിച്ച ഇരുപത്തിരണ്ടുകാരനെ പിന്നീടു പിടികൂടിയിരുന്നു. അന്ന് നാൽപത്തിയൊന്നു വയസ്സുണ്ടായിരുന്ന യുവതിയുടെ മൃതശരീരത്തോടായിരുന്നു അയാളുടെ പരാക്രമം. ശേഷം ഹോസ്പിറ്റല്‍ അധികൃതർ പൊലീസിനെ  അറിയിച്ചതോടെ യുവാവ് അറസ്റ്റിലാകുകയായിരുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam