ഇതെന്താ സ്വർണ്ണം കൊണ്ടുണ്ടാക്കിയ ഭക്ഷണമോ? അറിയാതെയെങ്കിലും ചോദിച്ചുപോകും ഈ ഹോട്ടലിലെ ബില്ല് കണ്ടാൽ. ഒരു നേരത്തെ ഭക്ഷണത്തിനു ഏഴു ലക്ഷത്തോളം രൂപയാണ് ബില്ലായത്. ഇങ്ങനെ അതിവിശാലമായി ഭക്ഷണം കഴിച്ചത് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയാണ്.
കഴിച്ച ഭക്ഷണത്തിന്റെ ബില്ല് ചോപ്ര തന്നെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ ബില്ലിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായി മാറി. ചിലര്‍ നടുക്കത്തോടെയാണ് ചോപ്രയുടെ ബില്ല് നോക്കിക്കണ്ടത്. ഇത്രയും വലിയ തുക ഈടാക്കിയത് ഏത് ഹോട്ടലാണെന്നായിരുന്നു ചിലര്‍ക്ക് അറിയേണ്ടിയിരുന്നത്.
ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്നുളള ഹോട്ടലിലാണ് ആകാശ് ചോപ്ര കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാന്‍ കയറിയത്. 210 ഇന്തോനേഷ്യന്‍ റുപ്പിയാ (ഐഡിആര്‍) നമ്മുടെ ഒരു രൂപയുടെ മൂല്യമാണുള്ളത്. അതായത് ഭക്ഷണത്തിനു 3,334 ഇന്ത്യൻ രൂപ മാത്രമാണ് ആയത്. ആരാധകരെ പറ്റിക്കാൻ വേണ്ടിയായിരുന്നു ബില്ല് ഷെയർ ചെയ്തതെന്ന് ആകാശ് ചോപ്ര പിന്നീട് വെളിപ്പെടുത്തി.