ഭർത്താവ് കുളിക്കുന്നില്ല, വിവാഹമോചനം ആവശ്യപ്പെട്ട് യുവതി
Mail This Article
ഭർത്താവ് കുളിക്കാനോ താടി വടിക്കാനോ തയാറാകാത്തതിനാൽ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി കോടതിയിൽ. മധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശിയായ 23 കാരിയായ യുവതിയാണ് വിചിത്ര കാരണവുമായി കുടുംബകോടതിയിൽ എത്തിയത്. ഇവരോട് ആറു മാസം പിരിഞ്ഞു താമസിക്കാന്‍ നിർദേശിച്ച ജഡ്ജി ആർ.എൻ ചന്ദ്, അതിനുശേഷം വിവാഹമോചനം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.
കുളിക്കാൻ ആവശ്യപ്പെടുമ്പോൾ തയാറാകാതെ ഇയാൾ പെര്‍ഫ്യും അടിക്കും. എട്ടു ദിവസത്തോളം ഇങ്ങനെ തുടർന്നു എന്ന് യുവതി ആരോപിക്കുന്നു. സഹികെട്ടതോടെ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 25 കാരനായ ഭർത്താവും വിവാഹമോചനത്തിനു സമ്മതിച്ചിട്ടുണ്ട്. ഇയാൾ ഭോപ്പാലിൽ ഒരു കട നടത്തുകയാണ്.
യുവാവ് സിന്ധിയും പെൺകുട്ടി ബ്രാഹ്മണ സമുദായാംഗവുമാണ്. സ്വസമുദായത്തിൽ നിന്ന് അനുയോജ്യമായ ബന്ധം കണ്ടെത്താനാവാതെ വന്നതോടെയാണു വീട്ടുകാര്‍ ഇതര സമുദായത്തിലെ പെൺകുട്ടിയുമായി വിവാഹം നടത്തിയത്. ഇവർക്കു മക്കളില്ല.