ADVERTISEMENT

കുഞ്ഞുവാവകൾ മാത്രമല്ല, നിറവയറുള്ള അമ്മമാരും സോഷ്യൽ മീഡിയയുടെ മനം കവരുകയാണ്. മെറ്റേണിറ്റി ഫൊട്ടോഗ്രഫി എന്നറിയപ്പെടുന്ന ഗർഭകാല ഫൊട്ടോഗ്രഫി നമ്മുടെ നാട്ടിൽ പ്രശസ്തമായതോടെ ആണിത്. വിവാഹ ഫൊട്ടോഗ്രഫിയിലേതു പോലെ പരീക്ഷണങ്ങളും പുതുമകളും കൂട്ടിച്ചേർത്ത് ഗർഭകാലവും മനോഹര ചിത്രങ്ങളാക്കി സൂക്ഷിക്കുകയാണ് പുതുതലമുറ.

maternityshoot-3

കേരളീയ തനിമ നിലനിർത്തി പകർത്തിയെടുത്ത ഒരു മെറ്റേണിറ്റി ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. നിറവയറുമായി ചന്തയിലെത്തിയ റോഷ്നിയും ഭർത്താവ് പ്രമീഷുമാണ് ഈ ഫോട്ടോഷൂട്ടിലെ നായികയും നായകനും. പച്ചക്കറികളും വാത്സല്യം തുളുമ്പുന്ന ചിരിയുമൊക്കെ ചേര്‍ന്ന് അതിമനോഹരമായ ചിത്രങ്ങൾ.

maternityshoot-4

ഭാര്യയ്ക്കു ഭാഗവതം വായിച്ചുകൊടുക്കുന്നതും, നിറവയറിൽ ചേർത്തു പിടിക്കുന്നതുമായ ചിത്രങ്ങളിൽ ജനിക്കാൻ പോകുന്ന പൊന്നോമനയോടുള്ള സ്നേഹവും പ്രതീക്ഷകളും നിറയുന്നു. എന്തായാലും സംഭവം ഒരു അഡാർ ഐറ്റമാണെന്നാണു സോഷ്യൽ മീഡിയയുടെ അഭിപ്രായം.

maternityshoot-5

സുബീഷ് മണിമംഗലത്തിന്റെ നേതൃത്വത്തിലുള്ള ‘ഡ്രീം മേക്കേഴ്സ്’ ഫൊട്ടോഗ്രഫി സംഘമാണ് ഈ ഫോട്ടോഷൂട്ടിനു പിന്നിൽ. തിരുവനന്തപുരത്തെ ആറാലുംമൂട് ചന്തയിലായിരുന്നു ഫോട്ടോഷൂട്ട്.

maternityshoot-1

ജനിക്കാൻ പോകുന്ന കുഞ്ഞിനു വാങ്ങിവെച്ചിരിക്കുന്ന വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും പകർത്തുന്ന പാശ്ചാത്യ രീതിയായിരുന്നു ആദ്യം ഇവിടെയും നിലവിലുണ്ടായിരുന്നത്. എന്നാൽ ജനിക്കും മുൻപ് കുഞ്ഞിന് ഒന്നും വാങ്ങരുതെന്ന വിശ്വാസം കേരളത്തിൽ പലയിടത്തുമുണ്ട്. ഇതിനാൽ കേരളീയത നിറഞ്ഞു നിൽക്കുന്നതും മനസ്സിൽ പതിയുന്നതുമായ ആശയങ്ങളാണ് മെറ്റേണിറ്റി ഷൂട്ടിന് ഉപയോഗിക്കുന്നതെന്നു സുബീഷ് മണിമംഗലം പറയുന്നു.

maternityshoot-7

ഡ്രീം മേക്കേഴ്സിന്റെ ആദ്യ മെറ്റേണിറ്റി ഫോട്ടോഷൂട്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വവ്വാൽ ക്ലിക്കും അണ്ടര്‍ വാട്ടർ ഷൂട്ടും പോലെയുള്ള വെറൈറ്റികൾ മെറ്റേണിറ്റി ഷൂട്ടിലും വൈകാതെ എത്തുമെന്ന് ഉറപ്പാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com