ADVERTISEMENT

സ്പെയിനിലെ മഡ്രിഡിൽ ചാംപ്യൻസ് ലീഗ് കിരീടത്തിനായി ലിവർപൂളും ടോട്ടനവും ഏറ്റുമുട്ടുന്നതിനിടയിൽ സ്വിം സ്യൂട്ട് ധരിച്ച് ഒരു സുന്ദരി മൈതാനത്തേക്ക് ഓടിക്കയറി. മത്സരത്തിന്റെ 18–ാം മിനിറ്റിലായിരുന്നു സംഭവം. സുരക്ഷാ ജീവനക്കാർ യുവതിയെ അതിവേഗം പിടിച്ചു മാറ്റി. കളി ഏതാനു മിനിറ്റുകൾ തടസപ്പെട്ടു. എന്നാൽ ആ യുവതി സോഷ്യൽ ലോകത്ത് താരമായി. ചാംപ്യൻസ് ലീഗ് ആവേശം അവസാനിച്ചെങ്കിലും ആ സുന്ദരിയുടെ പിന്നാലെയായിരുന്നു സോഷ്യൽ ലോകം. അവർ ആരാണെന്ന് അറിയാനുള്ള അന്വേഷണം പൊടിപൊടിച്ചു.

റഷ്യൻ മോഡലായ കിൻസി വോലൻസ്കിയാണ് ആ സുന്ദരിയെന്ന് ഒടുവിൽ സ്ഥിരീകരച്ചു. തന്റെ കാമുകൻ വിറ്റാലി സെറോവെറ്റ്സ്കിയുടെ പോൺ സൈറ്റായ ‘വിറ്റാലി അൺസെന്‍സേര്‍ഡി’ന്റെ പ്രചാരണത്തിനു വേണ്ടിയാണ് കിൻസി മൈതാനത്തിറങ്ങിയത്. ധരിച്ചിരുന്ന കറുപ്പ് സ്വിംസ്യൂട്ടിൽ എഴുതിയിരുന്നത് സൈറ്റിന്റെ പേരും. 

സംഭവത്തിനുശേഷം കിൻസിയെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നവരുടെ എണ്ണം 3 ലക്ഷത്തിൽ നിന്നു പതിനാറു ലക്ഷമായി ഉയർന്നു. എന്നാൽ ഈ പേജ് പിന്നീട് അപ്രത്യക്ഷമായി. കിന്‍സിയെ വിവാഹം ചെയ്യാൻ ഇനിയും കാത്തിരിക്കാനാവില്ലെന്നായിരുന്നു കാമുകൻ വിറ്റാലിയുടെ ട്വീറ്റ്.

2014 ലെ ലോകകപ്പ് ഫൈനലിൽ മൈതാനത്തിലേക്ക് അതിക്രമിച്ചു കയറിയതിന് അറസ്റ്റിലായ ആളാണ് കാമുകൻ വിറ്റാലി. അമേരിക്കന്‍ യൂട്യൂബ് പ്രാങ്ക്സ്റ്റാണ് ഇയാൾ. കിൻസി താരമായതിനു പിന്നാലെ വിറ്റാലിയുടെ പ്രാങ്ക് ചാനൽ ഒരു കോടി സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കി.

മൈതാനത്തേക്ക് അതിക്രമിച്ചു കയറി ഇരുവരും കപ്പൾ ഗോളുകൾ പൂര്‍ത്തിയാക്കിയെന്നും കിൻസിയാണ് യഥാർഥ ചാംപ്യന്‍സ് ലീഗ് ജേതാവെന്നുമുള്ള ട്രോളുകൾ ആഘോഷിക്കുകയാണ് സോഷ്യൽ ലോകം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com