ADVERTISEMENT

സഹോദരന് ജന്മദിനാശംസകൾ നേർന്ന് സാറ അലി ഖാൻ പങ്കുവച്ച ചിത്രത്തിനു വിമർശനം. താരത്തിന്റെ വസ്ത്രധാരണവും ചിത്രത്തില്‍ നിൽക്കുന്ന രീതിയുമാണ് പലരേയും ചൊടിപ്പിച്ചത്. ഇക്കാര്യം വ്യക്തമാക്കുന്ന നിരവധി കമന്റുകളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിനു താഴെ പ്രത്യക്ഷപ്പെട്ടത്. 

മാർച്ച് 5ന് ആയിരുന്നു സാറയുടെ സഹോദരൻ ഇബ്രാഹിമിന്റെ ജന്മദിനം. ജന്മദിനത്തിൽ സാറ സഹോദരനൊപ്പമില്ല. വളരെ മധുരമായ ആശംസയാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അമ്മ അമൃത സിങ്ങിനും സഹോദരൻ ഇബ്രാഹിമിനുമൊപ്പം അടുത്തിടെ മാലദ്വീപിലേക്ക് അവധി ആഘോഷിക്കാനായി സാറ പോയിരുന്നു. ഈ സമയത്തെടുത്ത ചിത്രമാണ് ജന്മദിനാശംസയ്ക്കൊപ്പം പങ്കുവച്ചത്. ചിത്രത്തിൽ ബിക്കിനിയാണ് സാറയുടെ വേഷം. ‘‘സന്തോഷ ജന്മദിനം സഹോദരാ. നിനക്കറിയാവുന്നതിലും കൂടുതൽ ഞാൻ നിന്നെ സ്നേഹിക്കുന്നു. ഇന്ന് നിന്നെ ഒരുപാട് മിസ് ചെയ്യുന്നു. നിന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു’’– ചിത്രത്തിനൊപ്പം സാറ കുറിച്ചു. 

എന്നാൽ ചിത്രത്തിനു താഴെ സദാചാര കമന്റുകൾ നിറഞ്ഞു. സാറയുടെ വസ്ത്രധാരണം മുതൽ മാതാപിതാക്കളെ അപഹസിക്കുന്ന തരത്തിലുള്ള കമന്റുകൾ വരെ കൂട്ടത്തിലുണ്ടായിരുന്നു. സഹോദരനൊപ്പം എങ്ങനെ നിൽക്കണം എന്നറിയില്ലേ എന്നും അത് മാതാപിതാക്കളാണ് പഠിപ്പിക്കേണ്ടതെന്നുമെല്ലാം കമന്റുകളുണ്ട്. സാറയെ അനുകൂലിച്ച് നിരവധിപ്പേർ രംഗത്തെത്തി. വസ്ത്രമോ ചിത്രമോ അല്ല പ്രശ്നമെന്നും കാണുന്നവരുടെ മനസ്സിലെ ദുഷിച്ച ചിന്തകൾ പുറത്തു വരികയാണെന്നും അവർ മറുപടി നൽകി. 

ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മക്കളാണ് സാറയും ഇബ്രാഹിമും. 2004ൽ സെയ്ഫും അമൃതയും വിവാഹമോചിതരായി. 2012ൽ സെയ്ഫ് നടിയായ കരീന കപൂറിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ തൈമൂർ എന്നൊരു മകനുണ്ട്. 2018ൽ കേദാർനാഥ് എന്ന സിനിമയിലൂടെയാണ് സാറ അലി ഖാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. കൂലി No.1 എന്ന സിനിമയാണ് സാറയുടെ റിലീസിന് എത്തുന്ന അടുത്ത ചിത്രം. 

English Summary : Sara Ali Khan criticized by social media over Bikini Pose with Brother Ibrahim

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com