ട്രാഫിക് നിയമം തെറ്റിക്കുന്ന കാര്യത്തിൽ ഫ്രാൻസുപോലും പിന്നിലല്ല. മരണപ്പാച്ചിലിലൂടെ ജീവനുകൾ നഷ്ടപ്പെടാതിരിക്കാൻ പുതിയ പദ്ധതി ഇറക്കിയിരിക്കുകയാണ് സർക്കാർ. അതിവേഗക്കാരെ പിടിക്കാൻ സ്പീഡ് ക്യാമറയുണ്ടെന്ന വ്യാജ മുന്നറിയിപ്പു ബോർഡുകൾ മൂന്നുവർഷത്തിനകം 10,000 എണ്ണമാണ് ഫ്രാൻസിൽ സ്ഥാപിക്കാൻ പോകുന്നത്. ഇതിനൊപ്പം ഒറിജിനൽ 500 എണ്ണംകൂടി ഉണ്ടാകും.
ബൈക്കുകൾ വാങ്ങിക്കുമ്പോൾ തന്നെ അപകട നിയന്ത്രണോപാധികൾ ഘടിപ്പിക്കാനുള്ള ശുപാർശയും സർക്കാർ കമ്മിറ്റി മുന്നോട്ടുവയ്ക്കുന്നു. റോഡപകടത്തിൽ മരണം കൂടുയതിന്റെ പശ്ചാത്തലത്തിലാണ് നടപടികൾ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.