രോഗികളുടെ ജീവൻ രക്ഷിക്കുകയെന്നതാണ് ഡോക്ടർമാരുടെ ദൗത്യം. ആ ഡോക്ടർമാർ തന്നെ അവരുടെ ജീവനു ഭീഷണിയായാലോ. റഷ്യയിൽ നിന്നുള്ള പേടിപ്പെടുത്തുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി കഴിഞ്ഞു. മോസ്കോയിലെ ആശുപത്രിയിലാണ് ഭീതിജനകമായ രംഗങ്ങൾ അരങ്ങേറിയത്. സർജൻ ഇല്യാ സെലെൻഡിനോവ് ആണ് അമ്പത്തിയാറുകാരനായ യെവ്ഗെനി ഭാക്ടിൻ എന്ന േരാഗിയെ മർദ്ദിച്ചു കൊലപ്പെടുത്തിയത്. രോഗി നേരത്തെ നഴ്സിനെ മർദ്ദിച്ചതിന്റെ പ്രതികാരമാണ് ഡോക്ടർ തീർത്തതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
രോഗിയെ മർദ്ദിക്കുന്നതു തടയാൻ ശ്രമിച്ച മറ്റൊരാളെയും ഡോക്ടർ ക്രൂരമായി തല്ലിച്ചതയ്ക്കുന്നതു ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. അറസ്റ്റു ചെയ്ത ഡോക്ടറെ രണ്ടുവർഷം തടവു വിധിച്ചിരിക്കുയാണ്. 2015 ഡിസംബർ 29നു നടന്ന സംഭവത്തിന്റെ സിസിടിവി ഫൂട്ടേജ് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. .
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.