ഹിഗഷിയോമിയിലെ പ്രസിദ്ധമായ പട്ടം പറത്തൽ ഉത്സവത്തിനിടെ ആളുകൾക്കിടയിലേക്ക് ഭീമൻ പട്ടം പൊട്ടിവീണു. മുളകൊണ്ടുള്ള ചട്ടക്കൂടും 700കിലോ ഭാരവുമുള്ള ഭീമൻ പട്ടം ഇരുന്നൂറു മീറ്റർ ഉയരത്തിൽ നിന്നാണ് ആൾക്കൂട്ടത്തിനിടയിലേക്ക് വീണത്. സംഭവത്തിൽ നാലുപേർക്ക് പരിക്കുണ്ട്. എഴുവയസുള്ള ഒരു ആൺകുട്ടിയും 73 വയസുകാരനുമടക്കം മൂന്നുപേർക്കാണ് പരിക്കേറ്റത്. ഹിഗഷിയോമിയിൽ ശക്തമായ കാറ്റുവീശുമെന്നു കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നിട്ടും പട്ടംപറത്തിയതിനെതിരെ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രാഗത്ഭ്യമില്ലാത്തവർ പട്ടംപറത്തിയതാണ് അപകടത്തിനു കാരണമായതെന്നാണ്പ്രാഥമിക നിഗമനം. കനഗാവയിൽ 2004ൽ നടന്ന ഉത്സവത്തിനിടെ ഒരുടൺ ഭാരമുള്ള പട്ടം താഴെവീണ് എട്ടുപേർക്ക് പരിക്കേറ്റിരുന്നു.
Advertisement
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.