പ്രേതം ഉണ്ടെന്നും ഇല്ലെന്നും വാദങ്ങളുണ്ട്. ചിലരൊക്കെ പ്രേതം, പിശാച് തുടങ്ങിയ അദൃശ്യ ശക്തികളിൽ വിശ്വസിക്കുന്നവരുമാണ്. എന്നാൽ ടിവിയിൽ ഒരു ലൈവ് ടെലികാസ്റ്റിനിടെ പ്രേതത്തിന്റെ സാന്നിധ്യം അനുഭവപ്പെട്ടാലോ? സംഭവം കളിയല്ല, ഹോണ്ടുറാസിലെ ചെലിസെയ്ബാ എന്ന ചാനലിലെ തല്‍സമയ സംപ്രേക്ഷണത്തിനിടെയാണ് അമാനുഷികമായ പ്രവർത്തി രണ്ടു മാധ്യമപ്രവർത്തകർ നേരിട്ടനുഭവപ്പെട്ടത്. പ്രഭാത പരിപാടി അവതരിപ്പിക്കുന്നതിനിടെ കാർലോസ് മോലിനായും പാബ്ലോ സബാറ്റയുമാണ് വ്യത്യസ്തമായ കാഴ്ച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നത്.
ഇരുവരും പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇടയ്ക്കതാ മുന്നിൽ വച്ചിരുന്ന ഗ്ലാസ് തനിയെ നീങ്ങുന്നു. ചരിവോ ഉയർച്ച താഴ്ച്ചയോ ഇല്ലാത്ത നിരപ്പായ പ്രതലത്തിൽ തനിയെ ഗ്ലാസ് നീങ്ങുന്നതു കണ്ട് ഇരുവരും അന്ധാളിച്ചിരിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. അതേസമയം സഹപ്രവർത്തകർ ഇരുവർക്കും കൊടുത്ത പണിയായിരിക്കും സംഭവമെന്നാണ് വിഡിയോ കണ്ട ഭൂരിഭാഗം പേരുടെയും വാദം. എന്നാൽ ചാനലിൽ ഗ്ലാസ് നിരങ്ങിയതിനു തൊട്ടുമുമ്പായി ടിവി സ്ക്രീനിൽ പ്രേതത്തിന്റെ സാന്നിധ്യം കണ്ടുവെന്ന് ഒരു പ്രേക്ഷക അറിയിച്ചു. ഗ്ലാസ് നിരങ്ങിയ സമയത്ത് അമാനുഷികമായ എന്തോ ഒരു ശക്തിയുടെ സാന്നിധ്യം അനുഭവപ്പെട്ടതായി അവതാരകൻ കാര്‍ലോസ് പിന്നീടു പറഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.