മോസ്കോ നഗരം കഴിഞ്ഞ ദിവസം ഉണര്‍ന്നത് ഭീതിപ്പെടുത്തുന്ന ഒരു കാഴ്ചയുമായിട്ടായിരുന്നു. പിഞ്ചുകുഞ്ഞിന്റെ തലയറുത്ത് ഒരു യുവതി പൊതുനിരത്തിലൂടെ അട്ടഹാസം മുഴക്കി നടുക്കുന്ന കാഴ്ചയാണ് ജനങ്ങളെ പേടിപ്പെടുത്തിയത്. മോസ്കോയിലെ മെട്രോ സ്റ്റേഷനു സമീപമാണ് ബുർഖയണിഞ്ഞെത്തിയ യുവതി കുഞ്ഞിന്റെ തല കയ്യിൽ പിടിച്ച് താനൊരു തീവ്രവാദിയാണെന്നു വിളിച്ചു കൂവിയത്. ഉസ്ബെക്കിസ്ഥാൻ സ്വദേശിയായ ഗുൽചെക്റാ ബോബോകുലോവാ എന്ന 39കാരിയാണ് ഈ ക്രൂരകൃത്യത്തിനു പിന്നിൽ. തന്റെ ബാഗിൽ നിന്നുമാണ് യുവതി കുഞ്ഞിന്റെ തല പുറത്തേക്കെടുത്തതെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിട്ടുണ്ട്. താനൊരു തീവ്രവാദിയാണ്, താൻ ജനാധിപത്യത്തെ എതിർക്കുന്നുവെന്ന് വിളിച്ചു പറഞ്ഞു നടക്കുകയായിരുന്നു അവർ.
താനൊരു ചാവേറാണെന്നും ഇപ്പോൾ പൊട്ടിത്തെറിക്കുമെന്നും അവര്‍ വിളിച്ചു പറഞ്ഞിരുന്നു. കുട്ടികളുടെ ആയയായി പ്രവർത്തിച്ചു വരുന്ന ഗുല്‍ചെക്റ മാനസികരോഗത്തിനു ചികിത്സയിലായിരുന്നുവെന്നും പറയപ്പെടുന്നു. ഇവര്‍ പരിപാലിച്ചു വന്നിരുന്ന കുഞ്ഞിനെയാണ് സ്വന്തം കൈ കൊണ്ടു കൊന്നതിനു ശേഷം അപാർട്മെന്റിനാകെ തീയിട്ടതെന്നാണ് പോലീസ് ഭാഷ്യം. യുവതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.