ADVERTISEMENT

ഓവൽ ഓഫിസിൽ നടന്ന ട്രംപ് – സെലെൻസ്കി ചർച്ച അവിടെ സാക്ഷികളായിരുന്ന മാധ്യമ പ്രവർത്തകരെ മാത്രമല്ല, ലോകത്തെയൊട്ടാകെയാണ് അമ്പരപ്പിച്ചത്.മുഖാമുഖം തർക്കിക്കുകയും സംയുക്ത  വാർത്താ സമ്മേളനത്തിൽനിന്നും പിന്‍മാറുകയും ചെയ്യുന്ന അപൂർവ ദൃശ്യങ്ങളായിരുന്നു പുറത്തെത്തിയത്. 

സെലെൻസ്കി അനാദരവ് കാണിക്കുന്നുവെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് വാൻസ് ആരോപിച്ചതോടെയാണ് ചർച്ച വാഗ്വാദത്തിലേക്കു പോയത്.അതിരൂക്ഷ തർക്കത്തെ തുടർന്ന് സംയുക്ത വാർത്താസമ്മേളനം ട്രംപ് റദ്ദാക്കി. പിന്നാലെ, വൈറ്റ് ഹൗസിൽ നിന്ന് സെലെൻസ്കി മടങ്ങി.

ചർച്ചയുടെ അപ്രതീക്ഷിതമായ, നാടകീയമായ ഈ പ്രത്യാഘാതം സോഷ്യൽ മീഡിയയെ പെട്ടെന്ന് കീഴടക്കി, എക്സ് ഉപയോക്താക്കളും  ഏറ്റുമുട്ടലിനെ ഒരു വൈറൽ കാഴ്ചയാക്കി മാറ്റി, ട്രോളുകളും മീമുകളും പങ്കിട്ടു. മാത്രമല്ല ഇരുവരും ഏറ്റുമുട്ടുന്നതായുള്ള നിരവധി എഐ വിഡിയോകളും പുറത്തെത്തി.

ജോ ബൈഡൻ വളർത്തിയ യുഎസ്-യുക്രെയ്ൻ സഖ്യം ഇപ്പോൾ തകർന്നിരിക്കുന്നുവെന്നാണ് നീരീക്ഷകര്‍ പറയുന്നത്. റഷ്യയ്ക്കെതിരെ യുക്രെയിനെ സഹായിക്കാന്‍ ട്രംപിന്‍റെ കീഴില്‍ അമേരിക്കയ്ക്ക് ഇപ്പോള്‍ താല്‍പര്യമില്ല. യൂറോപ്പിലെ യുദ്ധത്തില്‍ അമേരിക്ക ഇടപെടേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ലെന്ന ചിന്തയാണ് ട്രംപിനുള്ളത്. മാത്രമല്ല പുട്ടിനുമായുള്ള ശക്തമായ ബന്ധം പുനസ്ഥാപിക്കാനാണ് ട്രംപിന്റെ ദൃഢനിശ്ചയമെന്നും അവർ കരുതുന്നു.

English Summary:

Volodymyr Zelensky’s ‘fight’ with Donald Trump triggers meme storm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com