ADVERTISEMENT

യുക്രെയ്നുള്ള ആയുധ സഹായത്തിൽ യുഎസ് വിലക്കേർപ്പെടുത്തുമ്പോൾ യുക്രെയ്നു ലഭിക്കാതെ പോകുക അത്യാധുനിക ഹിമാർസ് മിസൈലാണ്. യുഎസ് പ്രസിഡന്‌റ് ആയിരിക്കെ ജോ ബൈഡൻ പ്രഖ്യാപിച്ച 70 കോടി യുഎസ് ഡോളറിന്‌റെ ആയുധസഹായത്തിലൂടെയാണു ഹിമാർസ് യുക്രെയ്ന് ലഭിച്ചു തുടങ്ങിയത്. എം 142 ഹൈ മൊബിലിറ്റി ആർട്ടിലറി മൊബിലിറ്റി റോക്കറ്റ് സിസ്റ്റം എന്നതാണു ഹിമാർസ് മിസൈലുകളുടെ പൂർണരൂപം. ഇതേപോലെയുള്ള ആയുധങ്ങൾ ലഭിച്ചില്ലെങ്കിൽ നിലവിലെ യുദ്ധത്തിൽ യുക്രെയ്ന്റെ നില പരുങ്ങലിലാകും. എന്തായാലും യുക്രെയ്നിനുള്ള സൈനിക–സാമ്പത്തിക സഹായങ്ങൾ യുഎസ് നിർത്തിവച്ചതിനു പിന്നാലെ സെലൻസ്കിയുടെ മാപ്പുപറയുകയും ചെയ്തു.

Army photo, Public domain, via Wikimedia Commons
Army photo, Public domain, via Wikimedia Commons

വലിയ ലോകശ്രദ്ധ ഹിമാർസ് മിസൈലുകൾ നേടി. യുക്രെയ്‌നിനായി അമേരിക്ക നൽകുന്ന ഏറ്റവും നവീനമായ ആയുധം എന്ന നിലയ്ക്കാണ് ഈ ശ്രദ്ധ വന്നു പെട്ടത്.ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കു നീക്കാവുന്ന മൊബൈൽ ലോഞ്ചറുകളിൽ വിക്ഷേപിക്കാവുന്ന മിസൈലുകളാണു ഹിമാർസ്. ഒറ്റ ലോഞ്ചറിൽ തന്നെ അനേകം മിസൈലുകൾ വഹിക്കാം. 6 ജിപിഎസ് നിയന്ത്രിത ക്ലസ്റ്റർ റോക്കറ്റുകളെയോ, ഒരൊറ്റ പോഡ് ആർമി ടാക്റ്റിക്കൽ മിസൈൽ സംവിധാനത്തെയോ ഇതിനു വഹിക്കാം.

ലോഞ്ചറിൽ നിന്നു വിക്ഷേപിക്കുന്ന മിസൈലുകൾക്ക് 75 കിലോമീറ്റർ വരെ റേഞ്ചുണ്ട്. മിനിറ്റുകൾക്കുള്ളിൽ ഓട്ടമാറ്റിക്കായി ലോഡ് ചെയ്യാവുന്ന സംവിധാനമാണ് ഈ മിസൈലുകൾക്ക് വലിയ പ്രഹരശേഷി നൽകുന്നത്. താരതമ്യേന നോക്കുമ്പോൾ റഷ്യൻ ലോഞ്ചറുകൾ മാനുവലായി ലോഡ് ചെയ്യണം. ഇത് യുക്രെയ്‌ന് ചെറുതല്ലാത്ത മേൽക്കൈ ചില മേഖലകളിലെങ്കിലും നൽകിയിരുന്നു.റഷ്യയുടെ റേഞ്ച് ആർട്ടിലറി പ്രതിരോധസംവിധാനങ്ങളെ ഭേദിച്ച് ലക്ഷ്യങ്ങൾ നേടാൻ  ഇത് യുക്രെയ്നെ അനുവദിച്ചിരുന്നു.

റഷ്യയുടെ ഡ്രോൺ സംവിധാനങ്ങളെ ഈ മിസൈൽ പല തവണ ആക്രമിച്ചു. മാകീവ്കയിൽ 89 റഷ്യൻ സൈനികരെ വധിച്ച ആക്രമണം നടത്തിയതും ഹിമാർസ് തന്നെ. കഴിഞ്ഞവർഷം ഓഗസ്റ്റിൽ കുർസ്ക് മേഖലയിൽ റഷ്യൻ കോൺവോയ് നശിപ്പിച്ചതും ഹിമാർസ് ഉപയോഗിച്ചാണ് എന്നാൽ പുതിയ നീക്കത്തോടെ അതീവ പ്രഹരശേഷിയുള്ള ഹിമാർസ് കിട്ടാത്ത സ്ഥിതി യുക്രെയ്നു വന്നിരിക്കുകയാണ്. റഷ്യയ്ക്കെതിരായ പ്രതിരോധത്തിൽ ഇത് യുക്രെയ്ൻ നീക്കങ്ങൾ മന്ദഗതിയിലാക്കുമെന്നുറപ്പാണ്.

English Summary:

Ukraine's Defense Hinges on Continued HIMARS Supply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com