ADVERTISEMENT

പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയുടെ തിരിച്ചടി ഏതുനിമിഷവും പ്രതീക്ഷിക്കുന്നതിനാൽ കൂടുതൽ ആയുധസംവിധാനങ്ങൾക്കായി ചൈനയെ സമീപിക്കുകയാണ് പാക്കിസ്ഥാൻ. ചൈനീസ് നോറിൻകോയുടെ ആന്റി ടാങ്ക് മിസൈലായ റെഡ് ആരോ ലഭിക്കാനുള്ള പരക്കം പാച്ചിലിലാണ് പാക് അധികൃതർ.

ചൈന നോറിൻകോ (NORINCO) വികസിപ്പിച്ചെടുത്ത ഒരു ആധുനിക ടാങ്ക് വേധ മിസൈൽ (Anti-Tank Guided Missile - ATGM) സംവിധാനമാണ് റെഡ് ആരോ. ഇതിന്റെ സർഫേസ്-ടു-സർഫേസ് വകഭേദമാണ് AFT-10. ഇത് ഫൈബർ-ഒപ്റ്റിക് വയർ ഗൈഡൻസ് ഉപയോഗിക്കുന്ന ഒരു നോൺ-ലൈൻ-ഓഫ്-സൈറ്റ് (Non-Line-of-Sight - NLOS) മിസൈലാണ്.മിസൈൽ വിക്ഷേപിക്കുന്നയാൾക്ക് ലക്ഷ്യം നേരിട്ട് കാണാൻ കഴിയണം എന്ന് നിർബന്ധമില്ല. 

Airbunny, CC BY-SA 4.0 <https://creativecommons
Airbunny, CC BY-SA 4.0/creativecommons

മിസൈൽ സഞ്ചരിക്കുമ്പോൾ അതിലെ ക്യാമറ  ദൃശ്യങ്ങൾ കണ്ട് ഓപ്പറേറ്റർക്ക് മിസൈലിനെ ലക്ഷ്യത്തിലേക്ക് നയിക്കാൻ കഴിയും. HJ-10 ന് ഏകദേശം 10 കിലോമീറ്റർ ദൂര പരിധിയുണ്ട്. കവചിത വാഹനങ്ങളിൽനിന്ന് വിക്ഷേപിക്കാൻ കഴിയും. നിലവിൽ പാക്കിസ്ഥാൻ ഉപയോഗിക്കുന്നതും  HJ-8 പോലുള്ള പഴയ ടാങ്ക് വേധ സംവിധാനങ്ങളാണ്.ലൈസൻസ് നിർമ്മിത ബക്തർ ഷിക്കൻ വകഭേദവും ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയുടെ കവചിത സുരക്ഷാ ശേഷിയിലെയും ആന്റി ടാങ്ക് മിസൈൽ സംവിധാനങ്ങളുടെയും വളർച്ചയാണ് പാകിസ്ഥാന്‍ ഇത്തരം ആയുധങ്ങൾക്കായി ചൈനയെ ആശ്രയിക്കുന്ന നീക്കത്തിന് പിന്നിലെ പ്രധാന കാരണം .

അത്യാധുനികം, തദ്ദേശീയം

അതേസമയം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഫയർ ആൻഡ് ഫോർഗറ്റ് ആന്റി ടാങ്ക് ഗൈഡഡ് മിസൈലായ നാഗ് ഉൾപ്പെടെയുള്ളവയുമായി തയാറാണ് ഇന്ത്യൻ സൈന്യം.ഈ മിസൈലിന്റെ പൊഖ്റാനിലെ പരീക്ഷണവും പ്രകടിപ്പിച്ച കൃത്യതയും ശ്രദ്ധേയമായിരുന്നു.

∙ഫയർ ആൻഡ് ഫോർഗെറ്റ് (Fire and Forget) കഴിവ്: ഇതാണ് നാഗിൻ്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. മിസൈൽ ലക്ഷ്യസ്ഥാനത്തേക്ക് തൊടുത്തുവിട്ടുകഴിഞ്ഞാൽ പിന്നീട് അതിനെ നിയന്ത്രിക്കേണ്ട ആവശ്യമില്ല. മിസൈലിലെ ഇൻഫ്രാറെഡ് സീക്കർ (Infrared Seeker) ഉപയോഗിച്ച് ലക്ഷ്യത്തെ സ്വയം കണ്ടെത്തി പിന്തുടർന്ന് നശിപ്പിക്കാൻ ഇതിന് കഴിയും. ഇത് മിസൈൽ വിക്ഷേപിക്കുന്ന വാഹനത്തിനോ സൈനികർക്കോ തൊടുത്തുവിട്ട ശേഷം സുരക്ഷിതമായ സ്ഥാനത്തേക്ക് മാറാൻ സമയം നൽകുന്നു.

∙ഇൻഫ്രാറെഡ് സീക്കർ: ലക്ഷ്യത്തിൽ നിന്നുള്ള താപ വികിരണങ്ങളെ ആശ്രയിച്ചാണ് ഇതിൻ്റെ സീക്കർ പ്രവർത്തിക്കുന്നത്. ഇത് പകലും രാത്രിയിലും എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കാൻ നാഗിനെ സഹായിക്കുന്നു. വിക്ഷേപണത്തിന് മുൻപ് തന്നെ ലക്ഷ്യത്തെ ലോക്ക് ചെയ്യാൻ ഇതിന് സാധിക്കും.

By Ministry of Defence (GODL-India), GODL-India, commons.wikimedia.org
By Ministry of Defence (GODL-India), GODL-India, commons.wikimedia.org

∙ടാണ്ടം വാർഹെഡ് (Tandem Warhead): ആധുനിക യുദ്ധടാങ്കുകളിൽ സാധാരണയായി കാണപ്പെടുന്ന എക്സ്പ്ലോസീവ് റിയാക്ടീവ് കവചങ്ങളെ (Explosive Reactive Armour - ERA) മറികടക്കാൻ കഴിവുള്ള ടാണ്ടം ഷേപ്പ്ഡ് ചാർജ് (Tandem Shaped Charge) വാർഹെഡാണ് നാഗിൽ ഉപയോഗിക്കുന്നത്. ഇത് ഏറ്റവും പുതിയ ടാങ്കുകൾക്കെതിരെയും ഫലപ്രദമാണ്.

∙ദൂരപരിധി: നാഗ് മിസൈലിന് ഏകദേശം 4 കിലോമീറ്റർ (Mk 1), നാഗ് മാർക്ക് 2 ന് 4 കിലോമീറ്റർ ദൂരപരിധിയുണ്ട്.

∙വിവിധ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വിക്ഷേപിക്കാൻ കഴിയും: കാലാൾപ്പടയ്ക്ക് കൊണ്ടുപോകാൻ കഴിയുന്ന രൂപത്തിലും (Man-Portable Anti-Tank Guided Missile - MPATGM), കൂടാതെ നാഗ് മിസൈൽ കാരിയറായ നാമിക്കയിൽ (NAMICA - Nag Missile Carrier) നിന്നും ഇത് വിക്ഷേപിക്കാൻ സാധിക്കും. ഹെലികോപ്റ്ററുകളിൽ നിന്നും വിക്ഷേപിക്കാനുള്ള ഹെലിന (HELINA) എന്ന വകഭേദവും ഇന്ത്യ വികസിപ്പിച്ചിട്ടുണ്ട്.

∙നാമിക്ക (NAMICA): നാഗ് മിസൈൽ കാരിയറായ നാമിക്ക. ഇതിൽ നിന്ന് ഒരേ സമയം ഒന്നിലധികം മിസൈലുകൾ തൊടുത്തുവിടാൻ സാധിക്കും. നാമിക്കയുടെ വരവോടെ നാഗ് സംവിധാനത്തിൻ്റെ മൊബിലിറ്റിയും പ്രവർത്തനക്ഷമതയും വർദ്ധിച്ചു.

ഡിആർഡിഒ വികസിപ്പിച്ചെടുത്ത നാഗ് മാർക്ക് 2 മിസൈൽ, ആധുനിക കവചിത ഭീഷണികളെ നിർവീര്യമാക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. നാഗ് മിസൈൽ കാരിയർ (നാമിക്ക) പരീക്ഷണങ്ങളും വൈറലായിരുന്നു. നാഗ് ആന്റി-ടാങ്ക് മിസൈൽ സിസ്റ്റം (നാമിസ്)വാങ്ങുന്നതിനായി(ലൈറ്റ് വാഹനങ്ങളുൾപ്പെടെ) 2,500 കോടിയുടെ കരാറുകളിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയം ഒപ്പ് വക്കുകയും ചെയ്തിരുന്നു.

English Summary:

Pakistan seeks Chinese Red Arrow anti-tank missiles after the Pulwama attack, while India boasts its indigenous Nag missile system, a significant advancement in defense technology. Discover the features and capabilities of both missile systems.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com