ചീറിപ്പാഞ്ഞെത്തിയ റഷ്യൻ ജെറ്റിനെ വെടിവച്ചു വീഴ്ത്തി മഗുറ ഡ്രോൺ; ലോകത്ത് ഇതാദ്യം, വിശദമായി അറിയാം

Mail This Article
യുക്രെയ്ൻ വികസിപ്പിച്ച മഗുര ക്ലാസിലുള്ള മറൈന്‍ ഡ്രോണാണ് ആക്രമണം നടത്തിയത്. കരിങ്കടലിലെ നൊവൊറോസിസ്‌ക് തുറമുഖത്തിന് സമീപത്ത് വച്ചാണ് റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതെന്നാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്. സൈഡ് വിൻഡർ മിസൈൽ ഉപയോഗിച്ചാണ് വിമാനം വെടിവെച്ചിട്ടതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു, മറ്റു റിപ്പോർട്ടുകളിൽ R-73 മിസൈൽ ഉപയോഗിച്ചെന്നും പറയുന്നു.
യുക്രെയ്ൻ പ്രതിരോധ മന്ത്രാലയത്തിന്റെ സ്ട്രാറ്റജിക് മിലിട്ടറി ഇന്റലിജൻസ് ഡയറക്ടറേറ്റ്(HUR) ആണ് മഗുറ വി5 (മാരിടൈം ഓട്ടോണമസ് ഗാർഡ് അൺമാൻഡ് റോബട്ടിക് അപ്പാരറ്റസ് വി-ടൈപ്പ് )പോലുള്ള സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നത്. നിരീക്ഷണം, രഹസ്യാന്വേഷണം, പട്രോളിങ്, രക്ഷാപ്രവർത്തനം, മൈൻ പ്രതിരോധ നടപടികൾ, സമുദ്ര സുരക്ഷ, ആക്രമണം തുടങ്ങിയ വിവിധ ജോലികൾക്കാണ് ഇത് പ്രയോജനപ്പെടുത്തുന്നത്. ഒരു വർഷം മുമ്പ്, 2024 മെയ് മാസത്തിലാണ്, മഗുര V5 സർഫേസ് ഡ്രോണുകൾ R-73 മിസൈലുകൾ കൊണ്ട് സജ്ജീകരിക്കുന്നതായി ആദ്യമായി റിപ്പോർട്ട് ചെയ്തത്.
∙ R-73 മിസൈൽ ഒരു ഹ്രസ്വദൂര എയർ-ടു-എയർ മിസൈലാണ്.
∙ നാറ്റോ കോഡ് നെയിം AA-11 ആർച്ചർ എന്നാണ്.
∙ സോവിയറ്റ് യൂണിയനാണ് ഈ മിസൈൽ നിർമിച്ചത്.
∙ 1984 ലാണ് ഇത് ആദ്യമായി ഉപയോഗിക്കാൻ തുടങ്ങിയത്.
∙ മിസൈലിന് 40° വരെ ഓഫ്-ബോർസൈറ്റ് ശേഷിയുണ്ട്. അതായത്, മിസൈലിന്റെ സെന്റർലൈനിൽ നിന്ന് 40° വരെ അകലെയുള്ള ലക്ഷ്യങ്ങളെ കണ്ടെത്താനും ടാർഗറ്റ് ചെയ്യാനും ഇതിന് കഴിയും.
∙ മിഗ്-29, മിഗ്-31, സു-27/33, സു-34, സു-35 തുടങ്ങിയ വിമാനങ്ങളിൽ ഈ മിസൈൽ ഉപയോഗിക്കാൻ കഴിയും.
∙ R-73 മിസൈലിന് മണിക്കൂറിൽ 2.5 മാക് വരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും.