ADVERTISEMENT

ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തി, തീവ്രവാദത്തിന് തക്ക തിരിച്ചടി നടത്തിയ ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് അഭിമാനിക്കുന്നതായി  റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും, മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. എല്ലാത്തരം തീവ്രവാദത്തിനും എതിരായി ഇന്ത്യ ഒറ്റക്കെട്ടായി നിലകൊള്ളുന്നു. നിശ്ചയദാര്‍ഢ്യത്തോടെ, ഒറ്റ ഉദ്ദേശലക്ഷ്യപ്രാപ്തിക്കു വേണ്ടി നിലകൊള്ളുന്നു, അദ്ദേഹം പറയുന്നു.

'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചങ്കൂറ്റവും, തീര്‍ച്ചയുമുള്ള നേതൃത്വത്തിനു കീഴില്‍, ഇന്ത്യന്‍ സൈന്യം കൃത്യതയോടെയും ശക്തിയോടെയും അതിര്‍ത്തിക്ക് അപ്പുറത്തുനിന്നുളള എല്ലാ പ്രകോപനങ്ങളോടും പ്രതികരിച്ചിട്ടുണ്ട്. പ്രധാന മന്ത്രി മോദിയുടെ നേതൃത്വം ഒരു കാര്യം വ്യക്തമാക്കി കഴിഞ്ഞു-ഇന്ത്യ ഒരിക്കലും തീവ്രവാദം നിശബ്ദമായി കണ്ടുനിന്നു സഹിക്കില്ല. നമ്മുടെ രാജ്യത്തിനകത്തേക്കു നടത്തുന്ന ഒറ്റ ആക്രമണം പോലും പൊറുക്കില്ല. സാധാരണ പൗരന്മാര്‍ക്കെതിരെയോ, രാജ്യത്തെ സംരക്ഷിച്ചു നിറുത്തുന്ന ധീരരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമെതിരെയോ നടക്കുന്ന ആക്രമണങ്ങള്‍ക്ക് മാപ്പു നല്‍കില്ല.

നമ്മുടെ സമാധാനത്തിന് എതിരെ വരുന്ന എല്ലാ ഭീഷണിയ്ക്കുമെതിരെ ശക്തമായ നടപടിയുണ്ടാകും എന്നാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ സംഭവങ്ങള്‍ തെളിയിച്ചിരിക്കുന്നത്.  രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്ന ഏതു നീക്കത്തിനും പിന്തുണ നല്‍കാന്‍ റിലയന്‍സ് കുടുംബം തയാറാണ്.

മറ്റെല്ലാ ഇന്ത്യക്കാരെയും പോലെ റിലയന്‍സും സമാധാനത്തിനായി ആഗ്രഹിക്കുന്നു. എന്നാല്‍, അത് ദേശീയ സുരക്ഷയോ, സ്വാഭിമാനമോ, പരമാധികാരമോ ബലികഴിച്ചിട്ടാകരുത്.  നമ്മള്‍ എല്ലാം ഒറ്റക്കെട്ടായി നില്‍ക്കും. നാം പൊരുതും. നാം ജയിക്കും, ജയ് ഹിന്ദ്' റിലയന്‍സ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.  

English Summary:

Mukesh Ambani, Reliance Industries, Operation Sindhur, Indian Army, Counter-Terrorism, Narendra Modi, India, Terrorism, National Security, Jai Hind, Indian Defence, Prime Minister Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com