അണ്വായുധം പ്രയോഗിക്കാനല്ല മിസൈൽ; അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാൻ
Mail This Article
ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കുന്നത് അണ്വായുധം പ്രയോഗിക്കാൻ ലക്ഷ്യമിട്ടല്ലെന്ന് ഇറാൻ അറിയിച്ചു. അണ്വായുധം പ്രയോഗിക്കൽ ഇറാന്റെ ലക്ഷ്യമല്ലെന്നും ഇതിനായി മിസൈലുകൾ നിർമിക്കുന്നില്ലെന്നും ഇറാൻ അമേരിക്കയെ അറിയിച്ചു. ഇറാന്റെ ബാലിസ്റ്റിക് സാങ്കേതികത ആണവ കരാറിന്റെ ഭാഗമാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് 2015ലെ കരാറിൽ നിന്ന് ട്രംപ് ഭരണകൂടം പിൻവാങ്ങിയത്.
ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കാൻ ഇറാനെ അനുവദിക്കരുതെന്നാണ് ഫ്രാൻസും വാദിക്കുന്നത്. പുതിയ ആവശ്യങ്ങളുമായി രംഗത്തു വരുന്ന അമേരിക്കയുടെയും മറ്റു വൻ ശക്തികളുടെയും നിലപാട് അവരെ കുറിച്ചുള്ള വിശ്വാസ്യതതയാണ് ഇല്ലാതാക്കുന്നതെന്ന് ഇറാൻ വിദേശകാര്യ വക്താവ് അബ്ബാസ് മൂസവി തിരിച്ചടിച്ചു.
നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചക്ക് തയാറാണെന്ന അമേരിക്ക ഉൾപ്പെടെ വൻശക്തി രാജ്യങ്ങളുടെ വാഗ്ദാനവും ഇറാൻ നിരസിച്ചിരുന്നു. 2015ലെ ആണവ കരാർ മതിയെന്നും ഇതിൽ മാറ്റങ്ങൾ വേണ്ടെന്നുമാണ് ഇറാന്റെ നിലപാട്. മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യം ഇല്ലാതാക്കാൻ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുമായി ചർച്ചക്ക് തയാറാണെന്ന ട്രംപ് വ്യക്തമാക്കിയിരുന്നു.