ADVERTISEMENT

വീണ്ടും ഉപയോഗിക്കാവുന്ന മിസൈൽ വികസിപ്പിക്കാനുള്ള ശ്രമം തുടങ്ങണമെന്നു മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം മരിക്കുന്നതിന് ഒരു മാസം മുൻപ് തന്നെ ഉപദേശിച്ചിരുന്നെന്ന് ഡിആർഡിഒ ചെയർമാൻ സതീഷ് റെഡ്ഡി.

 

അന്ന് റെഡ്ഡി പ്രതിരോധമന്ത്രിയുടെ ഉപദേശകനായിരുന്നു. ഈ പദ്ധതിയിൽ പങ്കാളിയാകണമെന്നു കലാമിനു താൽപര്യമുണ്ടായിരുന്നെങ്കിലും അനാരോഗ്യം മൂലം വിട്ടുനി‍ൽക്കേണ്ടിവന്നു. കലാമിന്റെ നാലാം ചരമവാർഷികത്തിൽ ‘മിസൈൽ മാനെ’ക്കുറിച്ചുള്ള ദീപ്തസ്മരണകൾ പുതുക്കിയാണു റെഡ്ഡി പഴയ കൂടിക്കാഴ്ചയെക്കുറിച്ചു പറഞ്ഞത്.

 

2012ൽ ഡിആർഡിഒ ചെയർമാൻ ആയിരുന്ന വി.കെ. സാരസ്വത്, പുനരുപയോഗ ശേഷിയുള്ള മിസൈൽ വികസിപ്പിക്കുന്നതിനെപ്പറ്റി ആലോചനയുണ്ടെന്നു പ്രഖ്യാപിച്ചിരുന്നു. ഐഎസ്ആർഒ ഇത്തരം മിസൈലുകൾക്കായുള്ള പ്രാരംഭപദ്ധതികൾക്കു തുടക്കമിടുകയും ചെയ്തിട്ടുണ്ട്

 

അണു ബോംബിട്ട് തിരിച്ചെത്തും ബ്രഹ്മോസ് മിസൈൽ നിർമിക്കാൻ ഇന്ത്യ

 

ഒരിക്കൽ ആക്രമണം നടത്തിയാൽ അല്ലെങ്കിൽ വിക്ഷേപിച്ചാൽ പിന്നീട് ഉപയോഗിക്കാൻ കഴിയാത്ത മിസൈലുകളാണ് മിക്കതും. എന്നാൽ ബഹിരാകാശ രംഗത്ത് വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റ് പരീക്ഷണങ്ങൾ വിജയിച്ചു കഴിഞ്ഞു. അമേരിക്കയും ഇന്ത്യയും ഈ പരീക്ഷണത്തിൽ വിജയിക്കുകയും ചെയ്തു. എന്നാൽ പ്രതിരോധ മേഖലയിൽ വീണ്ടും ഉപയോഗിക്കാവുന്ന മിസൈൽ പരീക്ഷണങ്ങൾ കുറവാണ്. എന്നാൽ ഇത്തരമൊരു പരീക്ഷണവുമായി മുന്നോട്ടുപോകുകയാണ് ഇന്ത്യൻ ശാസ്ത്രജ്ഞർ.

 

ഇന്ത്യയുടെ അത്യാധുനിക ക്രൂസ് മിസൈൽ ബ്രഹ്മോസ് വീണ്ടും ഉപയോഗിക്കാവുന്ന പരീക്ഷണമാണ് ഇപ്പോൾ നടക്കുന്നത്. ബ്രഹ്മോസ് എയ്റോസ്പേസ് ഇത് സംബന്ധിച്ച് പരീക്ഷണങ്ങൾ തുടങ്ങി കഴിഞ്ഞു. ആക്രമണം നടത്താൻ പോർമുന ഉപയോഗപ്പെടുത്തി ശേഷിക്കുന്ന ഭാഗങ്ങൾ തിരിച്ചെത്തിക്കുന്ന സംവിധാനമാണ് പരീക്ഷിക്കുക. ബ്രഹ്മോസ് മിസൈല്‍ മാക് 10 വേഗതയിൽ തിരിച്ചെത്തിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. അതിർത്തി കടന്നു ആക്രമണം നടത്തി അതേവേഗത്തിൽ ഇന്ത്യയിൽ തിരിച്ചെത്തുന്ന ഹൈപ്പർ സോണിക് മിസൈലാണ് ബ്രഹ്മോസ് എയ്റോസ്പേസ് നിർമിക്കാൻ പോകുന്നതെന്ന് ചുരുക്കം.

 

ഏറെ വെല്ലുവിളികളുള്ള പരീക്ഷണമാണിത്. ഇന്ത്യയും റഷ്യയും സംയുക്തമായാണ് ബ്രഹ്മോസ് മിസൈലുകൾ വികസിപ്പിച്ചെടുക്കുന്നത്. പാക്കിസ്ഥാനെ പൂർണമായും ലക്ഷ്യമിടാൻ കഴിയുന്ന പുതുതലമുറ ബ്രഹ്മോസ് ക്രൂസ് മിസൈലുകൾ നിർമിക്കാൻ ഇന്ത്യയും ഒരുങ്ങുകയാണ്. റഷ്യയുടെ സഹായത്തോടെ 600 കിലോമീറ്ററിലധികം ദൂരം പ്രഹരശേഷിയുള്ള ബ്രഹ്മോസ് മിസൈൽ വികസിപ്പിക്കാൻ നേരത്തെ തന്നെ തീരുമാനമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT