രാജ്യത്തെ സാമ്പത്തിക മേഖല തകർക്കാൻ സൈബർ ഗൂഢാലോചന, ആക്രമണം വർധിച്ചു
Mail This Article
രാജ്യത്തെ മുൻനിര നഗരങ്ങളായ മുംബൈ, ഡൽഹി, ബെംഗളൂരു കേന്ദ്രീകരിച്ചുള്ള സൈബർ ആക്രമണത്തിൽ 26 ശതമാനം വർധനയെന്ന് റിപ്പോർട്ട്. ജൂലൈ-സെപ്റ്റംബർ കാലയളവിൽ നടന്ന ആക്രമണങ്ങളിൽ ഏകദേശം 38 ശതമാനം വർധനവാണ് ഉണ്ടായതെന്ന് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു.
ബെംഗളൂരു ആസ്ഥാനമായ ടെലികോം സൊല്യൂഷൻസ് പ്രൊവൈഡർ സുബെക്സ് തയാറാക്കിയ റിപ്പോർട്ടിൽ രാജ്യത്ത് 3,500 മോഡുലാർ മാൽവെയർ സാംപിളുകൾ കണ്ടെത്തി. 37 ശതമാനം വർധനയാണ് ഇത് കാണിക്കുന്നത്. സൈബർ ആക്രമണത്തിന്റെ കാര്യത്തിൽ സ്മാർട് സിറ്റികൾ, ധനകാര്യ സേവനങ്ങൾ, ഗതാഗത മേഖലകൾ എന്നിവയാണ് മുന്നിൽ നിൽക്കുന്നതെന്ന് മൂന്നാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ കാലയളവിൽ) സ്റ്റേറ്റ് ഓഫ് ഇന്റർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി) സുരക്ഷാ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയുടെ ഡിജിറ്റൽ മുന്നേറ്റത്തോടൊപ്പം മുൻപൊരിക്കലുമില്ലാത്തവിധം ഡേറ്റ ചോർത്തലും വലിയ തോതിലുള്ള ആക്രമണവുമാണ് ഹാക്കർമാർ ലക്ഷ്യമിടുന്നതെന്ന് സുബെക്സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ വിനോദ് കുമാർ പറഞ്ഞു. രാജ്യത്തിനെതിരായ സൈബർ ആക്രമണങ്ങളുടെ വർധനയും ശക്തമായ ഭൗമരാഷ്ട്രീയ പരസ്പര ബന്ധവും സൂചിപ്പിക്കുന്നത് നമ്മുടെ നിർണായകമായ ഇൻഫ്രാസ്ട്രക്ചറിനെ ലക്ഷ്യമിടുന്നതിൽ ഉയർന്ന താൽപര്യം കാണിക്കുന്നു എന്നാണ്. സൈബർ ആക്രമണങ്ങളിലൂടെ ധനസമ്പാദനം നടത്താനുള്ള നീക്കമാണ് ഹാക്കർമാർ നടത്തുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പുനരുപയോഗ ഊർജ്ജത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ പ്രോജക്റ്റുകൾ ഉൾപ്പെടെ വിവിധ വിന്യാസങ്ങളിൽ നിന്ന് വ്യത്യസ്‌ത അളവിലുള്ള മാൾവെയറുകൾ റിപ്പോർട്ടു ചെയ്യുന്നുണ്ട്. കണ്ടെത്തിയ മിക്ക മാൾവെയറുകളും (36 ശതമാനം) ഡാർക്ക് വെബിൽ നിന്നുള്ളതാണ്. നിർണായക ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റുകളുമായി കണക്റ്റുചെയ്‌തിരിക്കുന്ന മാൾവെയറിലും വർധനവ് രേഖപ്പെടുത്തി. ഇന്ത്യയുടെ സാമ്പത്തിക മേഖല തകർക്കാൻ ലക്ഷ്യമിട്ടുളളതാണ് മിക്ക മാൾവെയർ ആക്രമണങ്ങളുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
English Summary: Mumbai, New Delhi, Bengaluru face maximum cyber attacks