റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് 21 മിഗ്-29, 12 സുഖോയ് പോർവിമാനങ്ങൾ
Mail This Article
അമേരിക്കയുടെ ലോക്ക്ഹീഡ് മാർട്ടിൻ വികസിപ്പിച്ചെടുത്ത എഫ് -35 ന്റെ സ്ഥാനത്ത് ഇന്ത്യ റഷ്യയിൽ നിന്ന് 21 മിഗ്–29 പോർവിമാങ്ങൾ വാങ്ങിയേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ സൈന്യം ഇപ്പോഴും ധാരാളം റഷ്യൻ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുണ്ട്. ഇതെല്ലാം പെട്ടെന്ന് മാറ്റാൻ സാധ്യതയില്ല എന്നാണ് അറിയുന്നത്.
റഷ്യയിൽ നിന്ന് ഇരുപത്തിയൊന്ന് മിഗ് -29 സൂപ്പർസോണിക് യുദ്ധവിമാനങ്ങൾ ഉൾപ്പെടെ 33 അധിക യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) ഒരുങ്ങുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ വിമാനങ്ങൾ കാലാവധി തീരുന്ന മിഗ് -21 യുദ്ധവിമാനങ്ങളെ മാറ്റിസ്ഥാപിക്കാനാണ് വ്യോമസേനയുടെ നീക്കം.
മിഗ് -29 യുദ്ധവിമാനത്തിന്റെ നവീകരണത്തെ പിന്തുണയ്ക്കുന്നതിനായി റഷ്യ വ്യോമസേനയുമായി പ്രവർത്തിക്കുന്നുണ്ട്. ഈ നവീകരണങ്ങൾ ജെറ്റ് വിമാനത്തിന്റെ പോരാട്ട ശേഷി മെച്ചപ്പെടുത്തുകയും പുതിയ ആയുധങ്ങളും സാങ്കേതികവിദ്യകളും സമന്വയിപ്പിക്കാൻ പ്രാപ്തമാക്കുകയും ചെയ്യും. ആധുനികവൽക്കരണം വിമാന പ്ലാറ്റ്‌ഫോമിലെ സേവനജീവിതം നാൽപത് വർഷം വരെ വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അധിക വിമാനങ്ങളുടെ പട്ടികയിൽ 12 സുഖോ സു -30 എംകെഐ മൾട്ടി-റോൾ യുദ്ധവിമാനങ്ങളാണ്. ഇതിപ്പോൾ തന്നെ വ്യോമസേനയുടെ നട്ടെല്ലാണ്. ഇത് അഞ്ചാം തലമുറ പോർവിമാനങ്ങളുടെ എണ്ണം 284 ആയി ഉയർത്തും.
English Summary: India to Purchase 20 Russian MiG-29 Jets