5 റഫാൽ ജെറ്റുകൾ ഇന്ത്യയിലേക്ക്, ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കും, യുഎഇയിൽ ഇറക്കം
Mail This Article
ഏറെ കാത്തിരിപ്പിനും ചർച്ചകൾക്കും വിവാദങ്ങൾക്കും ശേഷം അഞ്ച് റഫാൽ ജെറ്റുകളുടെ ആദ്യ ബാച്ച് ഇന്ന് ഫ്രാൻസിൽ നിന്ന് പറയന്നുയർന്നു. ജൂലൈ 29 ബുധനാഴ്ചയാണ് ഇന്ത്യയിലെക. രാജ്യത്ത് എത്തിയാൽ ഉടന്‍ തന്നെ യുദ്ധവിമാനങ്ങൾ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമായി ഉൾപ്പെടുത്തുകയും ഹരിയാനയിലെ അംബാലയിലെ ഇന്ത്യൻ വ്യോമസേനയിൽ വിന്യസിക്കുകയും ചെയ്യും.
പന്ത്രണ്ട് വ്യോമസേന പൈലറ്റുമാരും എൻജീനീയറിങ് ക്രൂ അംഗങ്ങളും ചേര്‍ന്നാണ് റഫാൽ യുദ്ധവിമാനങ്ങൾ ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. അംബാലയിലേക്കുള്ള യാത്രാമധ്യേ യുണൈറ്റഡ് അറബ് എമിറേറ്റിലെ ഫ്രഞ്ച് എയർബേസിൽ വിമാനം ലാൻഡ് ചെയ്യും. ഇതിനിടെ ആകാശത്ത് വച്ച് തന്നെ ഇന്ധനം നിറയ്ക്കാനും സംവിധാനങ്ങളുണ്ട്.
ഇന്ത്യൻ അംബാസഡർ ഇന്ത്യൻ പൈലറ്റുമാരുമായി ഫ്രാൻസിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ് ആശയവിനിമയം നടത്തി. ജെറ്റ് വിമാനങ്ങളെ സ്വാഗതം ചെയ്യുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വ്യോമസേന തയാറാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഫ്രഞ്ച് കൗണ്ടർ ഫ്ലോറൻസ് പാർലിയുമായി ഫോൺ വഴി സംസാരിച്ചിരുന്നു. കൊറോണ വൈറസ് പകർച്ചവ്യാധി വകവയ്ക്കാതെ ആദ്യ ബാച്ച് വിമാനങ്ങൾ ഡെലിവറി വേഗത്തിലാക്കുമെന്ന് പ്രതിരോധമന്ത്രിക്ക് ഉറപ്പു നൽകിയിരുന്നു.
1990 കളുടെ അവസാനത്തിൽ സുഖോയ് വാങ്ങി തുടങ്ങിയതിനുശേഷം ഇന്ത്യയിലേക്കുള്ള പുതിയ തരം വിദേശ ജെറ്റുകളുടെ ആദ്യ വരവാണിത്. അഞ്ച് റഫാൽ ജെറ്റുകളും ഇന്ത്യൻ പൈലറ്റുമാരാണ് ഫ്രാൻസിൽ നിന്നെത്തിക്കുന്നത്. ഇവയ്ക്ക് വായുവിൽ വെച്ച് തന്നെ ഇന്ധനം നിറയ്ക്കാൻ വേണ്ട വിമാനം അകമ്പടിയുണ്ടാകും. അംബാലയിലേക്ക് പറക്കുന്നതിന് മുൻപ പൈലറ്റുമാർ ഇടവേള എടുക്കുന്നത് യുഎഇയിലാണ്.
യൂറോപ്യൻ മിസൈൽ നിർമാതാക്കളായ എംബിഡിഎയിൽ നിന്നുള്ള ആയുധങ്ങളും മിസൈലുകളും ജെറ്റുകളിൽ ഘടിപ്പിച്ചിട്ടുണ്ട്. 150 കിലോമീറ്റർ അകലെയുള്ള ശത്രുക്കളുടെ ലക്ഷ്യത്തിലെത്താൻ കഴിയുന്ന വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈലായ മെറ്റിയർ ഇതിൽ ഉൾപ്പെടും. റോക്കറ്റ്-റാംജെറ്റ് മോട്ടോറാണ് മെറ്റിയറിന്റെ കരുത്ത്. ഇത് കൂടുതൽ എൻജിൻ പവറും ദൈർഘ്യവും നൽകുന്നു. ഇതിനർഥം ഇതിന് കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയും. ഇത് ശത്രുക്കളെ തുരത്താനും നശിപ്പിക്കാനും കാര്യമായ കഴിവ് നൽകുന്നു.
ഇന്ത്യയിലെ റഫാൽ പോർവിമാനങ്ങളിൽ എസ്‌സിഎഎൽപി ഡീപ്-സ്ട്രൈക്ക് ക്രൂസ് മിസൈലും ഉണ്ടായിരിക്കും. ശത്രുക്കളുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കാതെ തന്നെ ആക്രമിക്കാൻ കഴിയും. എസ്‌സിഎഎൽപിക്ക് 300 കിലോമീറ്റർ പരിധിയിൽ വരെ ആക്രമിക്കാൻ ശേഷിയുണ്ട്. ജലന്ധറിലോ ചണ്ഡിഗഡിലോ സഞ്ചരിക്കുകയാണെങ്കിൽ പോലും പാക്കിസ്ഥാനിലെയും ചൈനയിലെയും ലക്ഷ്യത്തിലെത്താൻ ഇതിന് കഴിയും.
റഫാൽ ഒരു ഇടത്തരം മൾട്ടി-റോൾ കോംബാറ്റ് വിമാനമാണ്. ഇത് ഇന്ത്യയുടെ വ്യോമ ആധിപത്യം ഗണ്യമായി വർധിപ്പിക്കും. നിലവിൽ റഷ്യയിൽ നിർമിച്ച സുഖോയ് -30 എംകെഐ, മിഗ് -29 തുടങ്ങിയ യുദ്ധവിമാനങ്ങളും ഫ്രഞ്ച് മിറാഷ് -2000 ഉം തദ്ദേശീയമായി നിർമിച്ച എച്ച്‌എൽ തേജസിനുമൊപ്പം റഫാലും ചേരുന്നതോടെ ഏഷ്യയിലെ വൻ വ്യോമശക്തിയായി ഇന്ത്യ മാറി.
∙ വിഷ്വൽ പരിധിക്ക് പുറത്തുള്ള ടാർഗെറ്റുകളിൽ എത്താൻ ഇതിന് മെറ്റിയർ മിസൈലുകൾ പ്രയോഗിക്കാൻ കഴിയും
∙ ഇത് ഇരട്ട എൻജിൻ യുദ്ധവിമാനമാണ്
∙ റഫാൽ യുദ്ധവിമാനങ്ങൾക്ക് പരസ്പരം വായുവിൽ സഹായിക്കാൻ കഴിയും
∙ SCALP മിസൈലുകൾക്ക് 300 കിലോമീറ്റർ അകലെയുള്ള ഓൺ-ഗ്രൗണ്ട് ടാർഗെറ്റുകൾ വരെ തകർക്കാൻ കഴിയും
∙ ഇതിന് ഒരു സമയം ആറ് AASM മിസൈലുകൾ വഹിക്കാൻ കഴിയും
∙ ഇതിന് ഒരു ഹോളോഗ്രാഫിക് കോക്ക്പിറ്റ് ഡിസ്പ്ലേ ഉണ്ട്
English Summary: First Batch Of Rafales For India Flies Out Of France