ചൈനീസ് സൈന്യത്തിന്റെ കൈവശമുള്ള ആ വിചിത്ര ആയുധമെന്ത്? ഇതിന്റെ ചരിത്രമെന്ത്?
Mail This Article
സെപ്റ്റംബർ 7 ന് ഇന്ത്യൻ സൈന്യത്തിനെതിരെ ചൈനീസ് സൈന്യം ആക്രമിക്കാൻ വന്നപ്പോൾ പുറത്തെടുത്ത ഒരായുധത്തെ കുറിച്ചാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. അത്യാധുനിക ടെക്നോളജിയുള്ള തോക്കുകളും മിസൈലുകളും പ്രയോഗിക്കുന്ന ഇക്കാലത്ത് പുരാതന കാലത്ത് മാത്രം കണ്ടിട്ടുള്ള ഒരായുധം എന്തിനായിരിക്കും ചൈനീസ് സേന ഇപ്പോഴും ഉപയോഗിക്കുന്നത്?
ചില ചൈനീസ് ആയോധനകലകളിൽ ഉപയോഗിക്കുന്ന ഒരു തരം ചൈനീസ് ആയുധമാണ് ഗ്വാണ്ടാവോ. നീളമുള്ള തടിയുടെ മുകളിൽ ബ്ലേഡ് ഘടിപ്പിച്ചിരിക്കുന്നു. കിഴക്കൻ ലഡാക്കിലെ റെസാങ്-ലാ റിഡ്‌ജ്‌ലൈനിലെ മുഖ്‌പാരി പ്രദേശത്ത് തിങ്കളാഴ്ച വൈകുന്നേരം ചൈനീസ് സൈന്യം വടി, കുന്തം, ഗ്വാണ്ടാവോ എന്നീ ആയുധങ്ങൾ ഉപയോഗിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. പുറത്തുവന്ന ചൈനീസ് സൈനികരുടെ ചിത്രങ്ങളിൽ കൈവവശം ഗ്വാണ്ടാവോ ആയുധങ്ങളും കാണാം.
ചൈനീസ് ഭാഷയിൽ ഈ ആയുധത്തെ യാന്യൂഡാവോ എന്നാണ് വിളിക്കുന്നത്. ഇത് സോങ് മുതൽ ക്വിംഗ് രാജവംശങ്ങളായ വുജിംഗ് സോങ്‌യാവോ, ഹുവാങ്‌ചാവോ ലിക്കി തുഷി വരെയുള്ളവരുടെ ചരിത്രങ്ങളിൽ എല്ലായ്പ്പോഴും ഈ ആയുധം കാണുന്നുണ്ട്. ഇത് ജാപ്പനീസ് നാഗിനാറ്റ, യൂറോപ്യൻ ഫൗച്ചാർഡ് അല്ലെങ്കിൽ ഗ്ലേവ് എന്നിവയുമായി താരതമ്യപ്പെടുത്താവുന്നതാണ്.
എന്നാൽ, പരമ്പരാഗത ഗ്വാണ്ടാവോയുടെ പരിഷ്കരിച്ച പതിപ്പാണ് ചൈനീസ് സൈനികർ ഇപ്പോൾ ഉപയോഗിക്കുന്നതെന്ന് ഫോട്ടോകളിൽ നിന്ന് വ്യക്തമാണ്. മധ്യകാലഘട്ടത്തിലെ ക്രൂരതയുടെ പ്രതിരൂപമാണ് ഈ ആയുധം. മാത്രമല്ല 45 വർഷമായി ഒരു വെടിയുണ്ട പോലും പ്രയോഗിച്ചിട്ടില്ലാത്ത അതിർത്തി പ്രദേശത്തെ ചൈനയുടെ പുതിയ തന്ത്രത്തിന്റെ ഭാഗമായാണ് ഇത് കാണപ്പെടുന്നത്.
English Summary: Chinese PLA troops were armed with Guandao blades