ADVERTISEMENT

കഴിഞ്ഞ രണ്ട് വർഷത്തിനിടെ വ്യോമസേനയുടെ ഏഴ് വിമാനങ്ങൾ തകർന്നുവീണതായി കേന്ദ്ര സർക്കാർ ലോക്സഭയെ അറിയിച്ചു. വ്യോമസേനയിലെ ഓരോ വിമാനാപകടവും പ്രത്യേക കോടതി (കേണൽ) അന്വേഷിക്കുമെന്ന് ചോദ്യത്തിന് മറുപടിയായി പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പറഞ്ഞു. അടുത്തിടെ മധ്യപ്രദേശിൽ തകർന്ന മിറാഷ് 2000 ഉൾപ്പെടെ കഴിഞ്ഞ രണ്ട് വർഷത്തിനിടെ വ്യോമസേനയുടെ ഏഴ് വിമാനങ്ങളാണ് തകർന്നത്.

അപകടത്തിന്റെ കാരണം കണ്ടെത്താൻ കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും ഭാവിയിലെ അപകടങ്ങൾ ഒഴിവാക്കാൻ അന്വേഷണത്തിന്റെ ശുപാർശകൾ നടപ്പിലാക്കിയിട്ടുണ്ടെന്നും ഭട്ട് പറഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ സർക്കാർ സ്വീകരിച്ച നടപടികളിൽ എയ്‌റോസ്‌പേസ് സേഫ്റ്റി ഓർഗനൈസേഷന്റെ ശക്തിപെടുത്തൽ, അപകടങ്ങളുടെയും സംഭവങ്ങളുടെയും ഡേറ്റാബേസ് ‌ഉപയോഗപ്പെടുത്തൽ, പരിശീലന രീതി മെച്ചപ്പെടുത്തൽ, സിമുലേറ്ററുകളുടെ ഉപയോഗം എന്നിവ ഉൾപ്പെടുന്നു എന്നും മന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ സുരക്ഷ വർധിപ്പിക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് ചോദിച്ചപ്പോൾ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് തസ്തിക സൃഷ്ടിക്കുന്നത് ഉൾപ്പെടെയുള്ള നിരവധി നടപടികളെക്കുറിച്ച് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ കാലാകാലങ്ങളിൽ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) 2019 ഡിസംബറിൽ സൃഷ്ടിച്ചുവെന്നും അദ്ദേഹം രേഖാമൂലമുള്ള മറുപടിയിൽ പറഞ്ഞു.

ഈ വർഷം തന്നെ മിഗ്-21 വിമാനങ്ങൾ നാല് തവണയാണ് തകർന്നുവീണത്. മേയിൽ മിഗ്-21 ബൈസൺ യുദ്ധവിമാനം പഞ്ചാബിലെ മോഗ ജില്ലയിലെ ലാംഗേന നവാൻ ഗ്രാമത്തിൽ തകർന്നുവീണ് 28 കാരനായ പൈലറ്റ് മരിച്ചിരുന്നു. ഈ വർഷം ജനുവരിയിൽ രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ ജില്ലയിലെ സൂറത്ത്ഗഡ് എയർബേസിൽ മറ്റൊരു മിഗ്-21 ബൈസൺ വിമാനം തകർന്നുവീണിരുന്നു. വിമാനത്തിന്റെ പൈലറ്റ് സുരക്ഷിതമായി താഴെയിറങ്ങി.

1963ൽ സോവിയറ്റ് നിർമിത വിമാനങ്ങൾ ഐഎഎഫിൽ ഉൾപ്പെടുത്തിയതിന് ശേഷം ഐഎഎഫിന്റെ 482 മിഗ് 21 വിമാനങ്ങൾ അപകടത്തിൽപ്പെട്ട് 171 പൈലറ്റുമാരുടെ മരണത്തിലേക്ക് നയിച്ചതായി 2013ൽ അന്നത്തെ പ്രതിരോധ മന്ത്രി എകെ ആന്റണി പറഞ്ഞിരുന്നു.

English Summary: Seven Air Force Aircraft Crashed In Last Two Years: Centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT