കേരളത്തെ ദുരന്തത്തിലാക്കിയ ന്യൂനമര്‍ദം ദുർബലമായെങ്കിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നത്. ഞായറാഴ്ച രാവിലെ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളിൽ ദക്ഷിനേന്ത്യൻ സംസ്ഥാനങ്ങൾ തെളിഞ്ഞു തന്നെയാണ് കാണിക്കുന്നത്. സംസ്ഥാനത്തെ ചില ജില്ലകളിൽ മഴ ചെയ്യുന്നുണ്ടെങ്കിലും ആകാശം തെളിഞ്ഞിരിക്കുന്നു.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ദക്ഷിണേന്ത്യയിൽ നിന്ന് വിട്ടുനിന്നിരിക്കുന്നെങ്കിലും പശ്ചിമ ബംഗാൾ, ഒഡീഷ ഭാഗങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. എന്നാൽ ഈ ന്യൂനമർദം കേരളത്തെ ബാധിക്കില്ല. വെള്ളിയാഴ്ച രാവിലെ 7.30 ന് ഇൻസാറ്റ് സാറ്റ്‌ലൈറ്റിൽ നിന്ന് ലഭ്യമായ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ഭൂരിഭാഗം ഭാഗങ്ങളും തെളിഞ്ഞിരിക്കുന്നു. ആകാശം തെളിഞ്ഞെങ്കിലും കേരളത്തില്‍ ചെറിയ മഴയ്ക്ക് ഇനിയും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നത്.
ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സാറ്റ്‌ലൈറ്റുകളെല്ലാം ഓരോ നിമിഷവും ചിത്രങ്ങളും വിവരങ്ങളും നൽകുന്നുണ്ട്. ഓരോ അരമണിക്കൂറുകളിലും പുറത്തുവിടുന്ന ഉപഗ്രഹങ്ങളിൽ നിന്ന് ലഭ്യമായ കാലാവസ്ഥാ ചിത്രങ്ങളിൽ ഇക്കാര്യം വ്യക്തമാണ്.
പൊതുജനങ്ങൾക്കായി കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വിവിധ വെബ്സൈറ്റുകളിൽ സാറ്റ്‌ലൈറ്റ് ചിത്രങ്ങളും ഗ്രാഫിക്സും ആനിമേഷനുകളും പോസ്റ്റ് ചെയ്യുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ എത്രത്തോളം മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നത് സംബന്ധിച്ച വിശദമായ ഡേറ്റകളാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വെബ്സൈറ്റുകളിലും സോഷ്യൽമീഡിയകളിലും പങ്കുവെക്കുന്നത്.
പ്രധാനമായും കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹങ്ങളായ ഇന്‍സാറ്റ്, മെറ്റിയോസാറ്റ് എന്നിവയിൽ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളുമാണ് നൽകുന്നത്. ജപ്പാനിൽ നിന്നുള്ള ഹിമവാരിയുടെ ഗ്രാഫിക്സുകളും ഇന്ത്യ ഉപയോഗപ്പെടുത്തുണ്ട്.