ADVERTISEMENT

ഭൂമിയിലേക്കു വന്നു പതിച്ച പടുകൂറ്റൻ ഉൽക്കയാണ് ദിനോസർ വംശത്തെയാകെ ഇല്ലാതാക്കിയത്. എന്നാല്‍ മനുഷ്യനെ അത്തരമൊരു പേടി ഇതുവരെ പിടികൂടിയിട്ടില്ല. ഈയടുത്ത കാലത്തോ, ഒരുപക്ഷേ ഈ നൂറ്റാണ്ടിലോ പോലും ഭൂമിക്കു നേരെ ഛിന്നഗ്രഹങ്ങളുടെയോ ഉൽക്കയുടെയോ ആക്രമണമുണ്ടാകില്ലെന്നാണു ഗവേഷകർ പറയുന്നത്. ഭൂമിക്കു സമീപത്തേക്ക് ഭീഷണിയാകും വിധം എത്തുന്ന ആകാശവസ്തുക്കളെ (നിയർ ഏർത്ത് ഒബ്ജക്ട്സ്–എൻഇഒ) കണ്ടെത്താൻ വൻ നിരീക്ഷണ സംവിധാനമാണ് നാസ ഉൾപ്പെടെ തയാറാക്കിയിരിക്കുന്നത്. എന്നിരുന്നാലും നാസയെ വരെ ഞെട്ടിച്ചു കൊണ്ട് പല വസ്തുക്കളും ഭൂമിയുടെ തൊട്ടരികിലൂടെ കടന്നു പോയിട്ടുണ്ട്. അതും അവസാനനിമിഷം വരെ ഒരു ടെലസ്കോപ്പിന്റെ പോലും കണ്ണിൽപ്പെടാതെ. അത്തരമൊരു അവസ്ഥ വന്നാൽ എന്തു സംഭവിക്കും? ഇതിനുള്ള വഴി തേടുകയാണ് നാസയും ഇഎസ്എയും. 

 

ബഹിരാകാശ വസ്തുക്കളുടെ ഭീഷണികളിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ കഴിയുമോ എന്നറിയാൻ നാസയും ഇഎസ്‌എയും ഒടുവിൽ പരീക്ഷിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ശാസ്ത്രജ്ഞർക്ക് പോലും ഉറപ്പില്ല.

ഏകദേശം 160 മീറ്റർ വ്യാസമുള്ള ഡിഡിമോസ് ബി എന്ന ഛിന്നഗ്രഹമാണ് അവർ പരീക്ഷണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഓരോ 11.92 മണിക്കൂറിലും ഡിഡിമോസ് ബി വലിയ ഛിന്നഗ്രഹമായ ഡിഡിമോസ് എയെ പരിക്രമണം ചെയ്യുന്നുണ്ട്. എന്നാൽ ഛിന്നഗ്രഹം തകർക്കൽ ദൗത്യം ആത്യന്തിക വിജയം നിർണ്ണയിക്കാൻ ഇതു സഹായിക്കുമെന്നാണ് കരുതുന്നത്.

 

ഡിഡിമോസ് ഛിന്നഗ്രഹങ്ങളെ ഭൂമിക്കു സമീപമുള്ള ഒബ്ജക്റ്റ് (എൻ‌ഒ‌ഒ) എന്നാണ് തരംതിരിച്ചിരിക്കുന്നുത്. അതിനർത്ഥം അത് നമ്മളെ ബാധിച്ചേക്കാവുന്നത്ര അടുപ്പമുള്ളതും എന്നാൽ അടുത്തില്ലാത്തതുമാണ്. അതേസമയം എപ്പോൾ വേണമെങ്കിലും ചെറുതോ, വലുതോ ആയ ഒരു ഉൽക്ക ആക്രമണം ഭൂമിക്കു നേരെ ഉണ്ടാകുമെന്നാണു ഗവേഷകരുടെ തന്നെ പ്രവചനം. അടുത്ത നൂറ്റാണ്ടിൽ ഇതു സംഭവിക്കുമെന്ന കാര്യം അവർ ഉറപ്പാക്കുന്നുമുണ്ട്. അതിനെ പ്രതിരോധിക്കാനുള്ള വഴികൾ തേടുകയാണ് ബഹിരാകാശ ശാസ്ത്രജ്ഞർ ഇപ്പോഴും. 

asteroid

 

ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് വമ്പനൊരു ഉൽക്ക ഭൂമിക്കു നേരെ വന്നാൽ അതിനെ തകർക്കാനുള്ള ആണവ വഴികളും ഗവേഷകർ അന്വേഷിക്കുന്നുണ്ട്. അതായത്, ബഹിരാകാശത്തു വച്ചു തന്നെ ഉൽക്കകളിലേക്കോ ഛിന്നഗ്രഹങ്ങളിലേക്കോ ഒരു അണ്വായുധം ഇടിച്ചു കയറ്റി സ്ഫോടനം നടത്തി തകർക്കുക. ഇത്തരത്തിൽ അണ്വായുധത്തെ വഹിച്ചു കൊണ്ടുപോകാനുള്ള പേടകത്തിനും രൂപം നൽകുകയാണ് ഗവേഷകരിപ്പോൾ. 

 

കൈനറ്റിക് ഇംപാക്ടർ ഉപയോഗിച്ച് ഛിന്നഗ്രഹങ്ങളെ തകർക്കാൻ സാധിക്കും. ശാസ്ത്രം നിർദേശിക്കുന്ന മികച്ച മാർഗവും ഇതു തന്നെയാണ്. വലുപ്പമേറിയ പേടകങ്ങൾ ഛിന്നഗ്രഹത്തിനു നേരെ അയച്ച് അവയുമായി കൂട്ടിയിടിപ്പിച്ച് വഴിമാറ്റി വിടുന്ന രീതിയാണിത്. എന്നാൽ അപ്രതീക്ഷിതമായെത്തുന്ന ഭീഷണികൾക്കു മുന്നിൽ ഇതു വിലപ്പോകില്ല. അത്തരം ഘട്ടത്തിലാണ് അണ്വായുധ പ്രയോഗം വേണ്ടി വരിക. ഈ അടിയന്തര ഘട്ടങ്ങൾക്കു വേണ്ടി നാസ തയാറാക്കിയ പേടകത്തിനു നൽകിയിരിക്കുന്ന പേരാണ് ഹാമ്മെർ– ഹൈപർവെലോസിറ്റി ആസ്റ്ററോയ്ഡ് മിറ്റിഗേഷൻ മിഷൻ ഫോർ എമർജൻസി റെസ്പോൺസ്. 8.8 ടണ്ണാണ് ഇതിന്റെ ഭാരം. ഒരു ചെറിയ ഛിന്നഗ്രഹത്തെയോ ഉൽക്കയെയോ അണ്വായുധം ഉപയോഗിച്ച് തകർക്കാനുള്ള ശേഷിയുണ്ട് ഈ പേടകത്തിന്. 

 

ബെന്നു എന്ന ഛിന്നഗ്രഹത്തിന്റെ അളവനുസരിച്ചാണ് ഹാമ്മെറിന്റെ നിർമാണം. ഗവേഷകർ ഇന്നുവരെ നടത്തിയ പഠനങ്ങളിൽ നിന്ന്് ഏറ്റവും കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുള്ള ഛിന്നഗ്രഹമാണ് ബെന്നു. 1600 അടി വീതിയുള്ള ഈ ഛിന്നഗ്രഹത്തെ ലക്ഷ്യമിട്ട് 2016ൽ നാസയുടെ ഒസിരിസ്–റെക്സ് എന്ന പേടകം പറന്നുയർന്നിട്ടുണ്ട്. സാംപിൾ ശേഖരണമാണു ലക്ഷ്യം. തിരികെ 2023ൽ ഇതു ഭൂമിയിലെത്തും. അടുത്തകാലത്തൊന്നും ബെന്നു ഭൂമിയുമായി കൂട്ടിയിടിക്കുമെന്നതിന്റെ സൂചനയില്ല. പക്ഷേ അടുത്ത നൂറ്റാണ്ടിൽ ബെന്നു ഭൂമിയുമായൊന്നു തട്ടാൻ 2700ൽ ഒരു ശതമാനം എന്ന നിലയിൽ സാധ്യതയുണ്ടെന്നാണു നാസ വ്യക്തമാക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് ഹാമ്മെറിനു രൂപം നൽകുന്നതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com