ADVERTISEMENT

ചന്ദ്രയാൻ -2 ഓർബിറ്റർ വളരെ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും അടുത്ത ലക്ഷ്യം ‘മിഷൻ ഗഗന്യാൻ’ ആണെന്നും ഇസ്രോ മേധാവി കെ. ശിവൻ. ഇന്ത്യൻ ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെയുള്ള മിഷൻ ഗഗന്യാനിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ശിവൻ പറഞ്ഞു.

 

ഇന്ത്യൻ ഹ്യൂമൻ ബഹിരാകാശ യാത്രാ പദ്ധതിയുടെ ഭാഗമായി 2022 ഓടെ മൂന്നു ബഹിരാകാശയാത്രികരെ കുറഞ്ഞത് ഏഴു ദിവസത്തേക്ക് ബഹിരാകാശത്തേക്ക് അയയ്ക്കാൻ ഉദ്ദേശിച്ചുള്ള ദൗത്യമാണ് ഗഗന്യാൻ. ഇതിനായി ഇസ്രോ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ പേടകത്തിൽ ഒരു സർവീസ് മൊഡ്യൂളും ക്രൂ മൊഡ്യൂളും അടങ്ങിയിരിക്കുന്നു. ഇത് ഒന്നിക്കുന്നതാണ് ഗഗന്യാൻ ഓർബിറ്റൽ മൊഡ്യൂൾ. ഇതാദ്യമായാണ് ഇന്ത്യ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ദൗത്യം വിജയിച്ചാൽ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.

 

ചന്ദ്രയാൻ -2 നെക്കുറിച്ചും ശിവൻ സംസാരിച്ചു. ഓർബിറ്റർ ‘വളരെ നന്നായി’ പ്രവർത്തിക്കുന്നുണ്ടെന്നും ശിവൻ പറഞ്ഞു. ചന്ദ്രയാൻ -2 ഓർബിറ്റർ വളരെ നന്നായി പ്രവർത്തിക്കുന്നു. ഓർബിറ്ററിൽ എട്ട് ഉപകരണങ്ങളുണ്ട്. ഓരോ ഉപകരണവും അത് ചെയ്യാൻ ഉദ്ദേശിക്കുന്നത് കൃത്യമായി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ലാൻഡർ വിക്രവുമായി സമ്പർക്കം സ്ഥാപിക്കാൻ ബഹിരാകാശ ഏജൻസിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലാൻഡറിനെ സംബന്ധിച്ചിടത്തോളം ഞങ്ങൾക്ക് ഇതുമായി ആശയവിനിമയം സ്ഥാപിക്കാനായില്ലെന്നും ശിവൻ കൂട്ടിച്ചേർത്തു. സെപ്റ്റംബർ 7 മുതൽ വിക്രമുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാൻ ഇസ്‌റോ എല്ലാ ശ്രമവും നടത്തുന്നുണ്ടെങ്കിലും ഇതുവരെ പുനരുജ്ജീവനത്തിന്റെ ലക്ഷണമൊന്നും കാണാൻ കഴിയില്ല. വിക്രം ലാൻഡറിനെ പുനരുജ്ജീവിപ്പിക്കാനുള്ള അവസാന പ്രതീക്ഷ ഏകദേശം അവസാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com